ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സുമൻ കുമാറിനെ ഞായറാഴ്ച പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കൂടുതൽ അന്വേഷണത്തിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് 5 ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചു.
ജാർഖണ്ഡിലെയും മറ്റ് സ്ഥലങ്ങളിലെയും ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ വൻ തിരച്ചിലും പിടിച്ചെടുക്കലും കണക്കിലെടുത്താണിത്. ചാർട്ടേഡ് അക്കൗണ്ടന്റായ സുമൻ കുമാറിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡിലെ ഐഎഎസ് ഉദ്യോഗസ്ഥയും ഖനന സെക്രട്ടറിയുമാണ് പൂജ സിംഗാൾ.
ഇവരെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും തിങ്കളാഴ്ച മുതൽ 5 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിലേക്ക് മാറ്റുമെന്നും ഇഡി അഭിഭാഷകൻ ബിഎംപി സിംഗ് വിശദീകരിച്ചു. ഡയറക്ടറേറ്റ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി 5 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആവശ്യമെങ്കിൽ കസ്റ്റഡി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന മൈനിംഗ് സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ പൂജാ സിംഗാളും മറ്റുള്ളവരും ഉൾപ്പെട്ട ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ എംജിഎൻആർഇജിഎ ഫണ്ട് അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശനിയാഴ്ച കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം സിഎ സുമൻ കുമാറിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) വൈകിട്ട് അഞ്ചോടെ റാഞ്ചിയിൽ വച്ചാണ് കുമാറിനെ കസ്റ്റഡിയിലെടുത്തത്.
റെയ്ഡിൽ റാഞ്ചിയിലെ തന്റെ സ്ഥാപനത്തിൽ നിന്ന് ഏകദേശം 17.79 കോടി രൂപ കണ്ടെടുത്തത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് സിഎ ഒഴിഞ്ഞുമാറുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ കുമാറിന് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളുമായും കുടുംബവുമായും ബന്ധമുണ്ടെന്ന് ഇഡി ആരോപിച്ചു. റെയ്ഡുകൾ നടത്തി ഇതുവരെ 19.31 കോടി രൂപ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്, കൂടാതെ പരിശോധനയിൽ സിംഗാളിന്റെ പ്രാഥമിക മൊഴിയും രേഖപ്പെടുത്തി.
Comments