ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഹിന്ദുക്കളെ ആക്രമിച്ച കേസിലെ പ്രതികളായ മതതീവ്രവാദികൾക്ക് ജാമ്യം നൽകാതെ കോടതി. എട്ട് പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് ബോദ്ധ്യമായതിനെ തുടർന്നായിരുന്നു നടപടി.
ഇംതിയാസ്, നൂർ അലം, ഷെയ്ഖ് ഹമീത്, അഹമ്മദ് അലി, ഷെയ്ഖ് ഹമീദ്, എസ്.കെ സഹഹാദ, ഷെയ്ഖ് സാക്കിർ, അഹിർ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡൽഹി രോഹിണി കോടതിയിലായിരുന്നു ഇവർ ജാമ്യാപേക്ഷ നൽകിയത്. ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് നിരീക്ഷിക്കുകയായിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം ഗൗരവമേറിയതാണ്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ 16 നായിരുന്നു ജഹാംഗിർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ 36 പേരെയാണ് അറ്സ്റ്റ് ചെയ്തിട്ടുള്ളത്.
Comments