ആലപ്പുഴ:എ.ആർ. ക്യാമ്പിനടുത്തുള്ള ക്വാർട്ടേഴ്സിൽ യുവതിയേയും രണ്ടുമക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ മെഡിക്കൽ കോളേജ്
പോലീസ് എയ്ഡ് പോസ്റ്റിൽ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റെനീസാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീധനപീഡന വകുപ്പും ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഇന്നലെയാണ് റെനീസിന്റെ ഭാര്യ നജ്ല(27), മകൻ എൽ.കെ.ജി. വിദ്യാർഥി ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികപീഡനമാണമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.വർഷങ്ങൾ ആയുള്ള ശാരീരിക മാനസിക പീഡനങ്ങൾ ആണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെയും 28കാരിയായ അമ്മയുടെയും മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ച നജ്ലയുടെ കുടുബം ആരോപിക്കുന്നു.
വിവാഹ സമയത്തു നൽകിയ 40 പവൻ സ്വർണവും പത്തുലക്ഷം രൂപയും ചിലവക്കിയ ശേഷം നിരന്തരം പണത്തിനായി റനീസ് പീഡനങ്ങൾ തുടർന്നിരുന്നു. പരസ്ത്രി ബന്ധം കൂടി ആയതോടെ കഴിഞ്ഞ കുറച്ചു നാളായി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു നജ്ല. നജ്ലയുടെയും കുട്ടികളെയും മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറയുന്നു.
Comments