ന്യൂഡൽഹി: ആഗ്രയിലെ താജ്മഹൽ സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ ആദ്യം ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടരമായിരുന്നെന്ന് രാജകുടുംബാംഗമായ ദിയാ കുമാരി. ഭൂമി പിന്നീട് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കൈവശപ്പെടുത്തുകയായിരുവെന്ന് രാജസ്ഥാനിലെ രാജ്‌സമദ് മണ്ഡലത്തിൽ നിന്നുള്ള എംപി കൂടിയായ ദിയാ കുമാരി വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അവർ വ്യക്തമാക്കി.
താജ്മഹലിൽ പുരാവസ്തു ഗവേഷകസംഘം പരിശോധന നടത്തണം എന്ന ആവശ്യം ഉന്നയിച്ച് അയോദ്ധ്യയിലെ ബിജെപി മീഡിയ ഇൻചാർജ് ഡോ. രജ്നേഷ് സിംഗ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താജ്മഹൽ നിന്നിരുന്ന ഭൂമി ഷാജഹാൻ കയ്യടക്കിയതെന്ന് വിവരവുമായി ജയ്പൂർ രാജകുടുംബാഗമെത്തിയത്. താജ് മഹലിനുള്ളിലെ 20 മുറികൾ പൂട്ടികിടക്കുകയാണ് അവിടേക്ക് ആരെയും പ്രവേശിക്കാൻ അനുവദിക്കാറില്ല. ഇവിടെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഗ്രന്ഥങ്ങളും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഈ മുറികൾ പരിശോധിക്കണം എന്നായിരുന്നു ഹർജി.
ഇന്ന് സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ അതിന് അർഹമായ നഷ്ടപരിഹാരം നൽകും, അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി നഷ്ടപരിഹാരം നൽകിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹൽ ഭൂമി തീർച്ചയായും ജയ്പൂർ രാജകുടുംബത്തിന്റേതാണെന്ന് ദിയാ കുമാരി പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹരജി നൽകിയത് നല്ല കാര്യമായി കാണുന്നുവെന്നും തങ്ങളുടെ വാദം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടാൽ കോടതിക്കു കൈമാറുമെന്നും അവർ കൂട്ടിച്ചേർത്തു. താജ്മഹലിലെ സീൽ ചെയ്ത ഭാഗങ്ങൾ തുറക്കണം, അവിടെ എന്താണ് ഉണ്ടായിരുന്നത്, എന്താണ് ഇല്ലാതിരുന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ദിയാകുമാരി വ്യക്തമാക്കി. രാജകുടുംബം സ്വയം ഹരജി നൽകുമോ എന്ന കാര്യത്തിൽ കൂടിയാലോചടന നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
തേജോ മഹാലയ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹർജിയിൽ പറയുന്നത്. എ.ഡി 1212ൽ തേജോ മഹാലയ ക്ഷേത്രം രാജാ പരമർദി ദേവ് നിർമിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ടെന്നും ഈ ക്ഷേത്രം പിന്നീട് ജയ്പൂർ മഹാരാജാവായിരുന്ന രാജ മാൻ സിങ്ങിന് അവകാശമായി ലഭിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ൽ ഷാജഹാൻ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായും ഹരജിയിൽ പറ
Comments