കൊച്ചി : നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ഉണ്ടായിരുന്ന ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാര്യർ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷിയുടെ മൊഴി. നടിയോട് ദിലീപിനുള്ള പകയ്‌ക്ക് കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിൽ ഉണ്ടായിരുന്നു.
ദൃശ്യങ്ങൾ കണ്ട ദേഷ്യത്തിൽ മഞ്ജു വീടിന് സമീപത്തെ പുഴയിലേക്ക് എറിഞ്ഞ് കളയുകയായിരുന്നെന്ന് സാക്ഷി മൊഴി നൽകി. ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മഞ്ജു ഇത് സമ്മതിച്ചാൽ അത് കേസന്വേഷണത്തിൽ വഴിത്തിരിവാകും.
ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത മനസിലാക്കാൻ സിനിമാരംഗത്തെ പലരെയും മഞ്ജു സമീപിച്ചിരുന്നു. എന്നാൽ ആക്രമിക്കപ്പെട്ട നടി മാത്രമാണ് ഇവരോട് സഹകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു, കാവ്യയുടെ അടുത്ത ബന്ധുവിനെയും വിളിച്ചിരുന്നു. ഇതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മഞ്ജു ഫോണിൽ വിളിച്ച് സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല. സംഭവത്തിൽ മഞ്ജുവിന്റെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Comments