ലക്‌നൗ : മാഫിയ ഡോണുകൾക്കും ക്രിമിനലുകൾക്കും മാത്രമല്ല, മടിയന്മാരായ ഉദ്യോഗസ്ഥർക്കും പേടി സ്വപ്‌നമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകുൽ ഗോയലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സിവിൽ ഡിഫൻസ് വകുപ്പിലേക്കാണ് ഡിജിപിയെ മാറ്റിയത്.
ഡ്യൂട്ടിയിൽ അലംഭാവം കാണിച്ചു, പ്രവർത്തനക്ഷമതയില്ലാതെ പെരുമാറി, കൃത്യനിഷ്ഠതയില്ലാതെ ജോലി ചെയ്തു എന്നീ കുറ്റങ്ങൾക്കാണ് ഡിജിപിയെ വകുപ്പ് മാറ്റിയത്. നിലവിൽ സർക്കാർ പുതിയ ഡിജിപിയെ നിയമിച്ചിട്ടില്ല. അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) പ്രശാന്ത് കുമാറിനോട് താത്ക്കാലികമായി ചുമതലയേൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
യുപിയിൽ അക്രമങ്ങൾ വർദ്ധിക്കാൻ സാദ്ധ്യത കണക്കിലെടുത്ത് യോഗി ആദിത്യനാഥ് നിരവധി തവണ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവലോകന യോഗങ്ങളിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്. എന്നാൽ കൃത്യതയോടെ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഡിജിപിയെ നീക്കാൻ തീരുമാനിച്ചത്.
Comments