ലക്‌നൗ: ഉത്തർപ്രദേശിൽ അദ്ധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. സർക്കാർ സ്‌കൂൾ അദ്ധ്യാപികയെയാണ് യുപി സ്വദേശിയായ അമീർ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന ശേഷം വീഡിയോ ചിത്രീകരിച്ച് മതം മാറ്റത്തിനും വിവാഹത്തിനും നിർബന്ധിച്ചതായി അദ്ധ്യാപിക പറയുന്നു. സംഭവത്തിൽ അമീർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ യുപി പോലീസ് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ അമീറിന്റെ അമ്മ, സഹോദരി, സഹോദരൻ, മറ്റൊരു ബന്ധു എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇസ്ലാമിലേക്ക് മതം മാറി വിവാഹം കഴിക്കാൻ അമീറിന്റെ ബന്ധുക്കൾ നിർബന്ധിച്ചു എന്നതാണ് കേസ്. അമീറിന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും നിലവിൽ ഒളിവിലാണ്. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ അറിയിച്ചു.
മെയ് നാലിനാണ് സംഭവം നടക്കുന്നത്. ഇരുവർക്കും നേരത്തെ പരിചയമുണ്ട്. യുവതിയുടെ അതേ ഗ്രാമത്തിലാണ് അമീറും താമസിക്കുന്നത്. ജോലി കഴിഞ്ഞ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് തിരികെ വരുന്നതിനിടെ അമീർ വീട്ടിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു. പിന്നാലെ രാസവസ്തു ഉപയോഗിച്ച് ബോധരഹിതയാക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് സഞ്ജയ് അറിയിച്ചു.
Comments