ബുധ്ഗാം: ജമ്മുകശ്മീരിൽ ഭീകരർ വെടിവെച്ചുകൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ മരണത്തിൽ പ്രതിഷേധം തുടർന്ന് പണ്ഡിറ്റുകൾ. മേഖലയിൽ കശ്മീരി പണ്ഡിറ്റു കളുടെ പുന:രധിവാസം ശക്തമായതാണ് ഭീകരർ പണ്ഡിറ്റുകൾക്കു നേരെ തിരിയാൻ കാരണമെന്നാണ് പ്രതിഷേധിക്കുന്നവർ ആരോപിക്കുന്നത്. ഇതിനിടെ പ്രതിഷേധക്കാർ ക്കെതിരെ ജില്ലാഭരണകൂടം ലാത്തിച്ചാർജ്ജ് നടത്തിയതിനെതിരേയും പ്രതിഷേധം ഉയരുകയാണ്.
ഇതിനിടെ മരണമടഞ്ഞ രാഹുലിന്റെ കുടുംബത്തിന് സഹായമായി ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകാനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും തീരുമാനിച്ചതായി ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.
‘ജമ്മുകശ്മീരിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ഭീകരർക്കൊപ്പം മറ്റു ചിലരും കിണഞ്ഞു പരിശ്രമിക്കുകയാണ്. തങ്ങളുടെ പൂർവ്വികരുടെ ഭൂമിയാണ് ജമ്മുകശ്മീർ. ഇവിടം വിടേണ്ടി വന്നത് ഇസ്ലാമിക ഭീകരത കാരണമാണ്. മാറുന്ന കശ്മീരിൽ പണ്ഡിറ്റുകളെന്ന നിലയിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പോരാട്ടം. രാഹുലിന്റെ മരണത്തെ തുടർന്ന് അനാഥമാക്കപ്പെട്ട് കുടുംബത്തിന് നീതി ലഭിക്കണം.’ പണ്ഡിറ്റുകളുടെ പ്രതിനിധി അപർണ പണ്ഡിറ്റ് പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. അതേ സമയം പ്രതിഷേധങ്ങൾ അക്രമാസ്‌കമാക്കാൻ പലരും ശ്രമിക്കുന്നത് സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്‌ക്കാനാണെന്ന മുന്നറിയിപ്പും പോലീസ് നൽകി. രാഹുലിന്റെ കൊലപാതകം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഉടനെ തന്നെ പ്രതിയെ കണ്ടെത്താനാ കുമെന്നും പോലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.
Comments