ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. എന്നാൽ തീയ്യതി തീരുമാനിച്ചിട്ടില്ല. ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് ചർച്ച ചെയ്യാൻ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് പ്രതിനിധികളെയും കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീലങ്കൻ വാർത്താ ഏജൻസിയായ ന്യൂസ് കട്ടറാണ് വെളിപ്പെടുത്തിയത്. 2022 ജനുവരി മുതൽ, കടക്കെണിയിലായ ശ്രീലങ്കയ്‌ക്ക് വായ്പകൾ, ക്രെഡിറ്റ് ലൈനുകൾ, ക്രെഡിറ്റ് സ്വാപ്പുകൾ എന്നിവയിലൂടെ ഇന്ത്യ 3 ബില്യൺ ഡോളറിലധികം സഹായം നൽകിയിട്ടുണ്ട്.
ന്യൂസ് കട്ടർ പറയുന്നതനുസരിച്ച്, ജൂൺ മാസത്തേക്ക് ഇന്ത്യ ശ്രീലങ്കയിലേക്ക് 500 മില്യൺ ഡോളർ വായ്പ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു, അത് അവശ്യവസ്തുക്കളും ഇന്ധനവും സംഭരിക്കുന്നതിന് ഉപയോഗിക്കും. അതിനിടെ പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് റനിൽ വിക്രമസിംഗെ. ശ്രീലങ്കയുടെ 26ാമത് പ്രധാനമന്ത്രിയായി വ്യാഴാഴ്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
പ്രതിസന്ധികൾക്കിടയിലും ദ്വീപ് രാജ്യത്തിന് ഇന്ത്യ നൽകിയ സാമ്പത്തിക സഹായത്തിന് റനിൽ വിക്രമസിംഗെ നന്ദി പറഞ്ഞു. തന്റെ ഭരണകാലത്ത് ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്ന് വിക്രമസിംഗെ പരാമർശിച്ചു. തന്റെ രാജ്യത്തിനുള്ള ഇന്ത്യൻ സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിച്ച വിക്രമസിംഗെ പറഞ്ഞു, ”എനിക്ക് ഒരു അടുത്ത ബന്ധം വേണം, പ്രധാനമന്ത്രി മോദിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു”.
ദ്വീപ് രാഷ്‌ട്രത്തിലെ ജനങ്ങളോടുള്ള ന്യൂഡൽഹിയുടെ പ്രതിബദ്ധത തുടരുമെന്നും ജനാധിപത്യ പ്രക്രിയകൾക്ക് അനുസൃതമായി രൂപീകരിച്ച പുതിയ ശ്രീലങ്കൻ സർക്കാരുമായി പ്രവർത്തിക്കാൻ രാജ്യം ഉറ്റുനോക്കുന്നുവെന്നും വ്യാഴാഴ്ച ഇന്ത്യ പ്രസ്താവിച്ചു. രാജ്യത്തിന്റെ കടക്കെണിയിലായ സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്ന് വിക്രമസിംഗെ പറഞ്ഞു.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി
ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം മൂലം രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തെ സാരമായി ബാധിക്കുന്നു. കൊറോണ മഹാമാരിയുടെ ആവിർഭാവത്തിനു ശേഷം സമ്പദ്വ്യവസ്ഥ തകർന്നു. വിദേശനാണ്യ ദൗർലഭ്യത്തിന്റെ പ്രശ്നം ഇന്ധനവും ഭക്ഷണവും ഇറക്കുമതി ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിച്ചു, അതിന്റെ ഫലമായി ഈ മേഖലയിലും വൈദ്യുതി മുടങ്ങി. അവശ്യസാധനങ്ങളുടെ ദൗർലഭ്യം കണക്കിലെടുത്ത് സൗഹൃദ രാജ്യങ്ങളുടെ സഹായം ശ്രീലങ്ക തേടിയിട്ടുണ്ട്.
22 മില്യൺ ജനസംഖ്യയുള്ള ദ്വീപ് രാജ്യമായ ശ്രീലങ്ക ചൈനയുടെ കടക്കെണി നയതന്ത്രത്തിൽ വീഴുകയായിരുന്നു. ദ്വീപ് രാഷ്‌ട്രം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും വായ്പകൾ അടയ്‌ക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ ശ്രീലങ്കയെ കടക്കെണിയിൽ കുടുക്കി ചൈന കണ്ണടയ്‌ക്കുകയാണ്.
Comments