കൊൽക്കത്ത: ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ തെരുവിലിറങ്ങി നാട്ടുകാർ. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ കാലിയാചക് നഗരത്തിലാണ് സംഭവം.തങ്ങളേയും ഭർത്താക്കൻമാരേയും പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്ത്രീകളുടെ ദുരനുഭവം വിവരിക്കുന്ന വനിതാ ബിജെപി പ്രവർത്തകരുടെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.തങ്ങളെ ഇസ്ലാംമതം സ്വീകരിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിക്കുന്നു എന്ന് എഴുതിയ പ്ലക്കാർഡുകളേന്തിയാണ് സത്രീകൾ തെരുവിലിറങ്ങിയത്.ഭർത്താക്കൻമാരെ തടവിലാക്കിയാണ് സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നത്.
കാലിയാചകിലെ ഇൻസ്പെക്ടർ ഇൻ-ചാർജ്ജ് ഞങ്ങളോട് ഇസ്ലാം മതം സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഞങ്ങൾ മുസ്ലിങ്ങ കളാകുമെന്ന് ഉറപ്പാക്കാൻ അദ്ദേഹം വിവിധ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. ഞങ്ങളുടെ മതം മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിഷേധക്കാരിലൊരാൾ പ്രതികരിച്ചു.
പൗരന്മാരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ ചൂണ്ടിക്കാട്ടി.പശ്ചിമ ബംഗാളിലെ ഹിന്ദുക്കളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണം. ഈ കുടുംബങ്ങളുടെ പരാതി ഗൗരവമായി കാണുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കുകയും വേണം.അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ബിജെപി തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments