തിരുവനന്തപുരം: ഒരു കാരണവശാലും യോജിയ്ക്കാൻ കഴിയാത്ത രാഷ്ട്രീയ പാർട്ടികളാണ് ആം ആദ്മിയും സിപിഎമ്മും എന്ന് കെ.പി സി സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ആം ആദ്മി പാർട്ടിയെയും ട്വിന്റി- ട്വിന്റിയേയും യുഡിഎഫ് സ്വാഗതം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ കുത്തി ഇരുന്നിട്ട് കാര്യമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
എന്ത് തരം താണ പ്രവർത്തി ചെയ്തും വോട്ട് പിടിയ്ക്കാനാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നത്. ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത്രയേറെ പണം ചിലവഴിക്കുന്നത് ഈ സർക്കാരിന്റെ ധൂർത്താണ്. ജാതി അടിസ്ഥാനത്തിലാണ് ഇടതുമുന്നണിയുടെ പ്രചാരണമെന്നും സുധാകരൻ ആരോപിച്ചു.
മത സ്വാധീന മേഖലകളിൽ അതത് മതത്തിൽപ്പെട്ടവരെ സിപിഎം പ്രചാരണത്തിനിറക്കുന്നു. മേക്ക് മണിയാണ് പിണറായി വിജയന്റെ ലക്ഷ്യം. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ജയിക്കുമെന്നതിൽ നൂറ് ശതമാനം ഉറപ്പുണ്ട്. പിടിയെക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ ജയിക്കുമെന്നും വിഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാപരമാണെന്നും കെ. സുധാകരൻ പറഞ്ഞു.
Comments