ഡി കോക്കും കെ എൽ രാഹുലും തകർത്താടിയ മത്സരത്തിൽ ലക്‌നൗവിന് ജയം; കൊൽക്കത്തയെ മറികടന്നത് 2 റൺസിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡി കോക്കും കെ എൽ രാഹുലും തകർത്താടിയ മത്സരത്തിൽ ലക്‌നൗവിന് ജയം; കൊൽക്കത്തയെ മറികടന്നത് 2 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ക്വിന്റൻ ഡി കോക്ക് കൊടുങ്കാറ്റായപ്പോൾ കൊൽക്കത്തയെ രണ്ട് റൺസിന് മുട്ടുകുത്തിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫിൽ കടന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ദക്ഷിണാഫ്രിക്കൻ താരം ഡി കോക്ക് കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്തെടുത്തത്. ഡി കോക്കിന് ഉറച്ച പിന്തുണയുമായി കെ എൽ രാഹുൽ മറുഭാഗത്ത് അണിനിരന്നപ്പോൾ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു.

ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 210 റൺസ് എടുത്തു. മറുപടിയായി കൊൽക്കത്ത 8 വിക്കറ്റ് നഷ്ടത്തിൽ 208 എടുത്തു. ഐപിഎല്ലിൽ ആദ്യമായാണ് ഒരു ടീം ഇന്നിങ്‌സിൽ ആദ്യാവസാനം ആരും പുറത്താകാതെ നിൽക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഡികോക്കും രാഹുലും ചേർന്ന് പടുത്തുയർത്തയിത്. പ്ലേ ഓഫ് കടക്കാൻ രണ്ട് കൂട്ടർക്കും വിജയം അനിവാര്യമായിരുന്നു. കൊൽക്കത്തയുടെ ബൗളർമാർക്ക് കനത്ത പ്രഹരം ഏൽപ്പിച്ച ഡി കോക്ക് 70 പന്തുകളിൽ നിന്ന് 140 റൺസെടുത്തു പുറത്താകാതെ നിന്നു. 10 വീതം സിക്‌സറുകളും ബൗണ്ടറിയുമായിരുന്നു ഡി കോക്ക് അടിച്ചെടുത്തത്. രാഹുൽ 52 പന്തിൽ നിന്ന് പുറത്താകാതെ 68 റൺസെടുത്തു. നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ലക്‌നൗ ഉയർത്തിയ കൂറ്റൻ സ്‌കോർ മറികടക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്‌ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. സ്‌കോർബോർഡിൽ റൺ തികയ്‌ക്കും മുമ്പേ ആദ്യ വിക്കറ്റ് വീണു. വെങ്കിടേഷ് ആയ്യർ(0) ആണ് ആദ്യം പവലിയനിലേക്ക് മടങ്ങിയത്. അടുത്ത വിക്കറ്റ് അഭിജീത്ത് തോമർ(4) ആയിരുന്നു. മൂന്നാം വിക്കറ്റിൽ നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ ബാറ്റ് വീശിയ ഇരുവരും 10 റൺറേറ്റിൽ സ്‌കോർബോർഡ് ചലിപ്പിച്ചു. എന്നാൽ നിതീഷ് റാണ(42) ഗൗതമിന്റെ പന്തിൽ സ്റ്റോയിനിസ് പിടിച്ച് പുറത്തായി.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ അർധസെഞ്ച്വറി തികച്ചയുടനെ പുറത്തായി. 29 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറും നാല് ഫോറും അദ്ദേഹം നേടി. സാം ബില്ലിങ്‌സ്(36), ആന്ദ്രെ റസ്സൽ(5) എന്നിവർ പുറത്തായതോടെ കളി തീർന്നുവെന്ന് തോന്നിച്ചു. എന്നാൽ റിങ്കു സിങ്(40),സുനിൽ നരെയ്ൻ(21) എന്നിവർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ കളി കൊൽക്കത്ത കൊണ്ടു പോകുമെന്ന് തോന്നിച്ചു.

അവസാന ഓവറിൽ 21 റൺസ് ജയിക്കാൻ ആവശ്യമായിരുന്നു. സ്റ്റോയിനിസ് എറിഞ്ഞ ഓവറിൽ ആദ്യ മൂന്ന് പന്തുകളിൽ റിങ്കു സിങ് 16 റൺസ് എടുത്തു. നാലാമത്തെ പന്ത് രണ്ട് റൺസെടുത്തു. എന്നാൽ അഞ്ചാമത്തെ പന്തിൽ റിങ്കു പുറത്തായി. അവസാന ബോളിൽ മൂന്ന് റൺസ് വേണമായിരുന്നു കൊൽക്കത്തയ്‌ക്ക് ജയിക്കാൻ. പക്ഷെ ഉമേഷ് യാദവിന്റെ കുറ്റി തെറിപ്പിച്ച് കൊണ്ട് സ്റ്റോയിനിസ് കളി ലക്‌നൗവിന്റെ വരുതിയിലാക്കി. വിജയത്തോടെ ലക്‌നൗ പ്ലേഓഫ് ഉറപ്പാക്കി. കൊൽക്കത്ത പ്ലേഓഫ് കടക്കാതെ പുറത്താവുകയും ചെയ്തു.

Tags: kolkattaIPL 2022
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies