ലക്നൗ : കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ശിൽപ്പങ്ങളുമുണ്ടെന്ന് അഭിഭാഷകൻ അജയ് കുമാർ മിശ്ര. ഗ്യാൻവാപി- ഗൗരി ശൃംഗാർ കെട്ടിടത്തിൽ ആദ്യം സർവ്വേ നടത്താൻ കോടതി നിയോഗിച്ച സംഘത്തിലെ കമ്മീഷണറായിരുന്നു അജയ് മിശ്ര. രണ്ട് പേജുകൾ വരുന്ന റിപ്പോർട്ടാണ് അജയ് മിശ്ര വാരണാസി കോടതിയിൽ സമർപ്പിച്ചത്.
ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങളും താമര രൂപത്തിലുള്ള ചിത്രങ്ങളും ഗ്യാൻവാപിയിൽ കൊത്തിവെച്ചിട്ടുണ്ട്. ഇതിന്റെ മദ്ധ്യഭാഗത്തായി നാഗരാജാവിന്റെ ശിൽപ്പങ്ങളുമുണ്ട്. ഇതെല്ലാം ഒരു വലിയ കെട്ടിടത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നതായി റിപ്പോർട്ടിലുണ്ട്. വിളക്കുകൾ തെളിക്കാനുള്ള സംവിധാനങ്ങളുടെ ഭാഗങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്ന അലങ്കാരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ചില ശിൽപ്പങ്ങളിൽ സിന്ദൂര രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ശൃംഗാർ ഗൗരി വിഗ്രഹമെന്ന് കരുതപ്പെടുന്ന ശിൽപ്പങ്ങളും മസ്ജിദിലുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പള്ളിക്കകത്ത് ശിവലിംഗം കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സംരക്ഷണമൊരുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
സർവ്വെയിലെ കണ്ടെത്തലുകൾ ചോർന്നുവെന്ന പേരിലാണ് അജയ് മിശ്രയെ സർവ്വെ കമ്മീഷണർ സ്ഥാനത്ത് നിന്നും വാരണാസി കോടതി കഴിഞ്ഞ ദിവസം നീക്കിയത്. ചൊവ്വാഴ്ചയായിരുന്നു കോടതിയുടെ നടപടി. മസ്ജിദിന് അകത്ത് വീഡിയോ, ഭൂ സർവ്വെയ്‌ക്ക് നേതൃത്വം നൽകിയിരുന്നത് അജയ് മിശ്രയായിരുന്നു
Comments