കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥി സി.പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്‌ച്ച ഹൈക്കോടതി പരിഗണിക്കും.
നാമനിർദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതി റിട്ടേണിംഗ് ഓഫീസർ കൃത്യമായി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഭൂനികുതി കുടിശ്ശിക, പി.ടി. തോമസിന്റ ബാങ്ക് വായ്പ കുടിശ്ശിക തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നിലവിൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്തിയത് യുഡിഎഫ് ആയിരുന്നു. അന്നു മുതൽ വളരെ വേഗത്തിലാണ് യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.
Comments