തിരുവനന്തപുരം: ചങ്ങല അഴിച്ചിട്ട പട്ടിയെന്ന് വികെ സുധാകരന്റെ പ്രയോഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകന്റെ വിശദീകരണം തള്ളിക്കളഞ്ഞ അദ്ദേഹം കെപിസിസി അദ്ധ്യക്ഷന്റെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെയന്ന് പ്രതികരിച്ചു.
മലബാറിലും തിരുവിതാംകൂറിലും പട്ടിയിൽ വ്യത്യാസമൊന്നുമില്ല, എല്ലായിടത്തും പട്ടി പട്ടി തന്നെ, ചങ്ങല ചങ്ങലയും തന്നെയാണ്. സുധാകരന്റെ പ്രസ്താവനയിലെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെ. പട്ടിയും നാട്ടുഭാഷയും തമ്മിൽ ഒരു ബന്ധവുമില്ല. എല്ലായിടത്തും പട്ടി എന്ന് പറഞ്ഞാൽ ഒരേ അർത്ഥം തന്നെയാണ്.
അതിലെ പ്രയോഗം ഓരോരുത്തരുടെയും സംസ്‌കാരമാണ് കാണിക്കുന്നത്. അതിന്റെ പിന്നാലെ കേസുമായി മുന്നോട്ട് പോകാൻ സർക്കാരിന് താത്പര്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ നിർദ്ദേശിച്ചിട്ടുള്ള പ്രകാരമാകും പോലീസ് കേസെടുത്തത്. എന്തായാലും സർക്കാരിന് അതിൽ താത്പര്യമൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments