പൂനെ: മഹാരാഷ്‌ട്രയിലെ പൂനെയിലുള്ള രണ്ട് ദർഗങ്ങൾ പണിതുയർത്തിയത് പുണ്യേശ്വർ ക്ഷേത്ര ഭൂമിയിലാണെന്ന് എംഎൻഎസ്. ക്ഷേത്രഭൂമി സ്വതന്ത്രമാക്കുന്നതിനായി മഹാരാഷ്‌ട്ര നവനിർമാൺ സേന പ്രവർത്തകർ പ്രചാരണം ആരംഭിച്ചതായും എംഎൻഎസ് അറിയിച്ചു.
രാജ് താക്കറെയുടെ നേതൃത്വത്തിൽ പുണ്യേശ്വർ ക്ഷേത്രഭൂമി വിട്ടുകിട്ടുന്നതിനായി പോരാടുമെന്നും ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും എംഎൻഎസ് ആവശ്യപ്പെട്ടു.
ഖിൽജി രാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജിയാണ് പൂനെയിലെ പുണ്യേശ്വർ, നാരായണേശ്വർ ക്ഷേത്രങ്ങൾ തകർക്കുകയും തൽസ്ഥാനത്ത് ദർഗകൾ നിർമ്മിക്കുകയും ചെയ്തതെന്ന് എംഎൻഎസ് ജനറൽ സെക്രട്ടറി അജ്യ ഷി്‌ണ്ഡെ അറിയിച്ചു.
കഴിഞ്ഞ ദിവസം മംഗളൂരുവിൽ ജുമാ മസ്ജിദ് നവീകരണ പ്രവർത്തനങ്ങൾക്കിടെ ക്ഷേത്രസമാനമായ വാസ്തുവിദ്യ രൂപകൽപനങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി മസ്ജിദിന്റെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
Comments