കൊല്ലം: എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി വിസ്മയ കേസിലെ പ്രതി കിരൺ കുമാർ. കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും പ്രതി കോടതിയിൽ പറഞ്ഞു.
തനിക്ക് ശിക്ഷയിൽ ഇളവ് നൽകണം. പ്രായം പരിഗണിക്കണം. അച്ഛന് തീരെ സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കാണ്. നോക്കാൻ മറ്റാരുമില്ലെന്നും താൻ കുറ്റം ചെയ്തിട്ടില്ലെന്നും കിരൺ കുമാർ കോടതിയോട് പറഞ്ഞു.
അതേസമയം വിധി സമൂഹത്തിന് പാഠമാകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സ്ത്രീധനത്തിനെതിരെ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയാകണം വിധിയെന്നും പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു. പ്രതിയോട് അനുകമ്പ പാടില്ല. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷൻ ജി. മോഹൻരാജ് പറഞ്ഞു.
വിസ്മയ കേസിൽ കോടതിയിൽ നിരീക്ഷണങ്ങൾ തുടരുകയാണ്. ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.
Comments