ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ബന്ധം നിലവിൽ ഒട്ടും തൃപ്തികരമല്ലെങ്കിലും ഭാവിയിൽ വലിയ കൂട്ടായ്മയായി മാറുമെന്നതിൽ സംശയമില്ലെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. നിലവിൽ ബന്ധം ഒരു ഇഞ്ചുപോലും മെച്ചപ്പെടുന്നില്ലെന്നതാണ് അവസ്ഥയെന്നും ബിലാവൽ പറഞ്ഞു.
“ഇന്നില്ല എന്നുവെച്ചാൽ നാളെ സംഭവിക്കില്ല എന്നല്ല അർത്ഥം. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കുന്ന ഒരു ദിനം വരും. നയതന്ത്ര-വാണിജ്യമേഖലയിൽ വലിയ മാറ്റമുണ്ടാകു മെന്നും സാമ്പത്തിക ഉന്നതി പരസ്പരം പങ്കുവെയ്‌ക്കാനുമാകും. “പാകിസ്താൻ നിലവിലെ വാണിജ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ വിദേശരാജ്യങ്ങളുമായുള്ള ബന്ധം ഏറ്റവും മികച്ചതാക്കാനുള്ള പരിശ്രമത്തിലാണെന്നും ബിലാവൽ പറഞ്ഞു.
അമേരിക്കയിലെ സന്ദർശനത്തിന് ശേഷം ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയതോടെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയാണ് ബിലാവൽ ന്യൂയോർക്കിൽ നിന്നും മടങ്ങിയത്. ഇതിനിടെ ചൈനയിൽ നടത്തിയ സന്ദർശനത്തിലും ഇന്ത്യ വിരുദ്ധ നിലപാടിനാണ് മുൻതൂക്കം കൊടുത്തത്.
ചൈനയുമായുള്ള സാമ്പത്തിക വ്യാപാര ഇടനാഴിയുടെ നിർമ്മാണം ഭീകരാക്രമണങ്ങളെ തുടർന്ന് അടിയന്തിരമായി നിർത്തിവച്ചിരിക്കുകയാണ്. പാകിസ്താനില്ഡ ജോലി ചെയ്യുന്ന എല്ലാ ചൈനീസ് പൗരന്മാരേയും ചൈന തിരികെ വിളിച്ചത് അന്താരാഷ്‌ട്ര തലത്തിൽ പാകിസ്താനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഭരണ- സാമ്പത്തിക വ്യവസ്ഥ തകർന്നതിനെ തുടർന്ന് ചൈന നിർത്തിവെച്ച നിർമ്മാണ് പ്രവർത്തനങ്ങളും സാമ്പത്തികമായ മുതൽമുടക്കം പുന:രാരംഭിക്കാനാണ് ബിലാവലിന്റെ പരിശ്രമം. ഇതിനിടെ ഭീകരാക്രമണത്തിനെതിരെ ശക്തമായ നടപടി എടുക്കുന്ന കാര്യത്തിൽ പാകിസ്താന് തൃപ്തികരമായ മറുപടി ചൈനയ്‌ക്ക് നൽകാനായിട്ടില്ല.
Comments