ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥനായ മുദാസിർ ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് പാക് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
നൂറ് കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ നൽകിയ തന്റെ മകനെയോർത്ത് അഭിമാനമുണ്ടെന്നാണ് മുദാസിർ ഷെയ്ഖിന്റെ പിതാവ് മഖ്‌സൂദ് അഹമ്മദ് ഷെയ്ഖ് പറഞ്ഞത്. മകൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാം. എന്നാൽ നൂറ് കണക്കിന് ആളുകളെ കൊലപ്പെടുത്താൻ എത്തിയ ഭീകരരെ വകവരുത്തിയ ശേഷമാണ് അവൻ മരിച്ചത്. മൂന്ന് ദിവസം മുൻപാണ് അവസാനമായി മകനോട് സംസാരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Maqsood Ahmad Sheikh Father of J&K Police Cop Mudasir Sheikh who was killed in #Baramulla encounter told @IndiaToday @aajtak that he is proud of his Martyred Son #Kashmir pic.twitter.com/pwt9wI5UeG
— Ashraf Wani اشرف وانی (@ashraf_wani) May 25, 2022
ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ബുധനാഴ്ച കശ്മീരിലുടനീളം സുരക്ഷ സേന ശക്തമായ പരിശോധന നടത്തിയിരുന്നു. ക്രീരി മേഖലയിലെ നജിഭട്ട് ക്രോസിംഗിൽ വെച്ച് പരിശോധന സംഘത്തിന് നേരെ മൂന്ന് പാകിസ്താൻ ജെയ്ഷെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഇവരെ നേരിടുന്നതിനിടെയാണ് മുദാസിർ ഷെയ്ഖ് വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചതായും പോലീസ് അറിയിച്ചു.
Comments