ബംഗളൂരു : ലവ് ജിഹാദിന് ഇരയായ ഹിന്ദു യുവതി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉഡുപ്പി ജില്ലയിലെ കുണ്ടപുരയിലാണ് സംഭവം. 25 കാരിയായ ശിൽപ ദേവഡിഗയാണ് ജീവനൊടുക്കിയത്. വിവാഹിതനായ മുസ്ലീം യുവാവ് യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടർന്ന് മതം മാറാൻ നിർബന്ധിക്കുകയും ചെയ്‌തെന്ന് കുടുംബം ആരോപിച്ചു.
കോട്ടേശ്വർ സ്വദേശിയായ അസീസുമായി യുവതി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. വിവാഹിതനാണെന്ന വിവരം ഇയാൾ യുവതിയിൽ നിന്നും മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോയും യുവാവ് ഷൂട്ട് ചെയ്തിരുന്നു.
വിവാഹക്കാര്യം പറഞ്ഞതോടെ ഇയാൾ യുവതിയെ മുസ്ലീം മതം സ്വീകരിക്കാൻ നിർബന്ധിച്ചു. മതപരിവർത്തനം നടത്തിയില്ലെങ്കിൽ നഗ്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെത്തി. ഇയാളുടെ ഭാര്യ സൽമയും യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
യുവതിയുടെ ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. അസീസ് തന്നെ ചതിച്ചെന്നാണ് യുവതി കുറിപ്പിൽ എഴുതിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അസീസിന് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.
Comments