എറണാകുളം: തൃക്കാക്കരയിൽ വിധിയെഴുതി ജനങ്ങൾ. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടുകൾ രേഖപ്പെടുത്താൻ രാവിലെ ആറ് മണി മുതൽ തന്നെ പോളിംഗ് ബൂത്തുകൾക്ക് മുൻപിൽ ആളുകൾ എത്തിയിരുന്നു.
യാതൊരു തടസ്സങ്ങളും ഇല്ലാതെയാണ് എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് സുഗമമായി പുരോഗമിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും, യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും വോട്ട് രേഖപ്പെടുത്തി. ഹൈബി ഈഡൻ എംഎൽഎയും വോട്ട് ചെയ്തു. വോട്ടിംഗ് ദിനവും വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
സംഘർഷ സാദ്ധ്യതയില്ലെങ്കിലും വലിയ സുരക്ഷയിൽ ആണ് വോട്ടെടുപ്പ് നടക്കുന്നത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 1,96805 വോട്ടർമാരാണ് വിധി നിർണയിക്കുക. 3633 പേർ നവാഗത വോട്ടർമാരാണ്. 95274 പുരുഷന്മാരും 1,01530 സ്ത്രീകളും ഒരു ട്രാൻസ്ജൻഡർ വോട്ടറുമാണ് മണ്ഡലത്തിലുള്ളത്. 3 മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ആകെ 8 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്.
Comments