ലക്‌നൗ : കോളേജ് മൈതാനത്തിൽ നമാസ് പ്രാർത്ഥന നടത്തിയ പ്രൊഫസർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ അലീഗഡിലാണ് സംഭവം. ശ്രീ വർഷ്‌ണേയ് കോളിലെ പ്രൊഫസർക്കെതിരെയാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. അദ്ധ്യാപകനോട് നിർബന്ധമായും അവധിയിൽ പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
സംഭവത്തിൽ യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തി. കോളേജ് മൈതാനത്തിൽ നമാസ് പ്രാർത്ഥന നടത്തിയത് ശരിയല്ലെന്നും അതിനെതിരെ നടപടി എടുക്കണമെന്നുമാണ് യുവമോർച്ച ആവശ്യപ്പെട്ടത്. തുടർന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കോളേജ് വക്താവ് അറിയിച്ചു.
കോളേജിൽ നമാസ് നടത്തിയതിലൂടെ ക്രമസമാധാന നില തകർക്കാനാണ് പ്രൊഫസർ ശ്രമിച്ചത് എന്ന് വിദ്യാർത്ഥി നേതാവ് ദീപക് ശർമ്മ അറിയിച്ചു. കോളേജിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.
Comments