കോഴിക്കോട്: മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നതുപോലെയാണ് സിപിഎമ്മിനെ കള്ളവോട്ട് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടുചെയ്യാൻ ആളില്ലാത്തതിനാലാണ് കള്ളവോട്ട് ചെയ്യേണ്ടി വരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തൃക്കാക്കരയിൽ പോളിങ് വർധനവില്ലാത്തത് ഇരുമുന്നണികളോടും ജനങ്ങൾക്ക് താൽപര്യമില്ലെന്നതിന്റെ തെളിവാണ്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കാൻ ബിജെപി മാത്രമാണ് പിന്തുണ നൽകിയത്. തൃക്കാക്കരയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ടുലഭിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും ജനങ്ങൾക്കായി ചെയ്യുന്ന ജനകീയ പ്രവർത്തനങ്ങളും മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ജനങ്ങളിലേക്ക് എത്തിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. ഇതിനായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികളെ പേരുമാറ്റി നടപ്പിലാക്കുന്ന കപട നീക്കമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments