കൊച്ചി: വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് മുന്നേറുമ്പോൾ പ്രതികരണവുമായി കെവി തോമസ്. പ്രതീക്ഷകൾക്ക് അപ്പുറത്തുള്ള വിജയമാണ് ഉമ തോമസ് നേടിയിരിക്കുന്നത്. അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സ്വാഭാവികമായും സി പിഎമ്മും ഇടതുമുന്നണിയുമാണ് വിലയിരുത്തേണ്ടത്. എന്തൊക്കെയാണ് ഇനി ചെയ്യേണ്ടതെന്ന് അവരാണ് പരിശോധിക്കേണ്ടതെന്നും കെവി തോമസ് വ്യക്തമാക്കി
യുഡിഎഫ് പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന പ്രതിഷേധം സ്വഭാവികമാണെന്നും കെവി തോമസ് പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകർ തന്നെ ചീത്ത വിളിക്കുന്നത് ഇപ്പോൾ തുടങ്ങിയതല്ല. സി പി എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കാൻ പോയ അന്നുമുതൽ അവർ എന്നെ ചീത്ത വിളിക്കുന്നുണ്ട്. സഭ്യമായ ഭാഷയിലും ചിലപ്പോൾ അസഭ്യമായ ഭാഷയിലും അവർ വിമർശിക്കുന്നുണ്ട്. എന്റേത് രാഷ്‌ട്രീയമായ കാഴ്‌ച്ചപാടാണ്. അത് തിരഞ്ഞെടുപ്പ് കണ്ടിട്ട് എടുത്ത തീരുമാനം അല്ലെന്നും കെവി തോമസ് പറഞ്ഞു.
കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ല. ഇപ്പോഴും സോണിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുണ്ട്.
അന്നും ഇന്നും വ്യക്തിബന്ധമുണ്ട്. ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് ചോദിച്ചത് താനെന്നും തോമസ് പറഞ്ഞു.
വികസനം വേണ്ട രീതിയിൽ ചർച്ച ആയില്ലെന്നും കെ.വി.തോമസ് പറഞ്ഞു. തൃക്കാക്കരയിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments