ലക്‌നൗ: പ്രവാചക നിന്ദ ആരോപിച്ച് ഉത്തർപ്രദേശിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാൻ മതമൗലികവാദികളുടെ ശ്രമം. കാൻപൂരിലെ ബെക്കോൺഗഞ്ച് മേഖലയിലാണ് സംഭവം. തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാൽ വൻ കലാപമാണ് വഴിമാറിയത്.
ബിജെപി വക്താവ് നൂപുർ ശർമ്മ പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികളുടെ കലാപത്തിനുള്ള ശ്രമം. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതമൗലികവാദികൾ കലാപത്തിനായി മസ്ജിദ് പരിസരത്ത് ഒത്തു ചേരുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധമെന്ന പേരിൽ സമീപത്തെ കടകൾ ബലം പ്രയോഗിച്ച് ഇവർ അടപ്പിച്ചു. കടയടയ്‌ക്കാൻ വിസമ്മതിച്ചവരെ മതതീവ്രവാദികൾ കയ്യേറ്റം ചെയ്തു. കയ്യിൽ കരുതിയിരുന്ന കല്ലുകൾ ഉപയോഗിച്ച് ഇവർ കടകൾക്ക് നേരെ ആക്രമണം നടത്തിയതോടെ പ്രദേശം സംഘർഷ ഭരിതമാകുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസ് മതമൗലികവാദികളെ അടിച്ചോടിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്തെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് എഡിജി പ്രശാന്ത് കുമാർ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments