തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ഗൃഹസമ്പർക്കത്തിന് തുടക്കം കുറിച്ച് ബിജെപി. സംവിധായകനും എഴുത്തുകരാനുമായ എം.ടി വാസുദേവൻ നായരെ നേരിൽ കണ്ടാണ് ഗൃഹസമ്പർക്കത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുടക്കം കുറിച്ചത്. എട്ടാം വാർഷികത്തോടനുബന്ധി ഇന്ത്യയൊട്ടാകെ ബിജെപി നടത്തുന്ന ഗൃഹസമ്പർക്കവും ജനക്ഷേമപദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്ന ക്യാമ്പയിനിന്റെയും ഭാഗമായാണ് അടൂർ ഗോപാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി നേതാക്കൾ ഉദ്ഘാടനം നിർവ്വഹിച്ചത്.
എട്ടാം വാർഷികത്തോടനുബന്ധിച്ച് ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വർഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
രണ്ടാഴ്ചകാലം രാജ്യത്തിന്റെ മുക്കിലും മൂലയിലും മോദി ഭരണത്തിന്റെ നേട്ടങ്ങൾ ചർച്ചയാക്കാനുള്ള ദൗത്യത്തിലാണ് ബിജെപി. കേന്ദ്രമന്ത്രിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെ ചുരുങ്ങിയത് എഴുപത്തഞ്ച് മണിക്കൂർ ജനങ്ങൾക്കിടയിൽ പ്രചാരണത്തിലേർപ്പെടും. ജൂൺ 14 വരെയാണ് സർക്കാരിന്റെ വാർഷിക ആഘോഷം.
Comments