തൃശൂർ: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാൻഡായ ലെയ്‌സിന്റെ പാക്കറ്റിൽ തൂക്കം കുറഞ്ഞതിൽ നടപടിയുമായി സംസ്ഥാന സർക്കാർ. പാക്കറ്റിൽ കാണിച്ചതിനേക്കാൾ കുറവ് അളവ് ചിപ്‌സ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലെയ്‌സ് ബ്രാൻഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് സർക്കാർ പിഴ ചുമത്തി. 85,000 രൂപയാണ് പിഴ.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാൽ, മൂന്ന് പാക്കറ്റുകളിൽ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയിൽ പറയുന്നത്.
തൃശൂർ ലീഗൽ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കൺട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്. കാഞ്ഞാണിയിലെ തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികുടിയത്.
Comments