ഇസ്ലാമാബാദ്: പാകിസ്താനിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലുള്ള ഝേലും മേഖലയിലാണ് സംഭവം. സായുധരായ അഞ്ച് പേർ ചേർന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി ഗർഭിണിയെ പീഡിപ്പിക്കുകയായിരുന്നു.
ആക്രമണം നടക്കുമ്പോൾ വീട്ടിൽ യുവതിയുടെ ഭർത്താവുണ്ടായിരുന്നു. ഇയാളെ കെട്ടിയിട്ടാണ് അഞ്ചംഗം സംഘം ആക്രിമിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫോറൻസിക് പരിശോധനകൾക്കായി യുവതിയുടെ രക്തസാമ്പിളുകൾ ലഹോറിലേക്ക് അച്ചതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഓടുന്ന ട്രെയിനിൽ വെച്ച് കറാച്ചി സ്വദേശിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ടിക്കറ്റ് പരിശോധിക്കാനെത്തിയ ആൾ ഉൾപ്പെടെ മൂന്ന് പേരായിരുന്നു യുവതിയെ ആക്രമിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ആക്രമിക്കപ്പെട്ട യുവതി. കറാച്ചിയിൽ നിന്നും മുൽതാനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
Comments