ശ്രീനഗർ: ജമ്മുകശ്മീരിൽ പണ്ഡിറ്റുകൾക്കു നേരെ നടക്കുന്ന ഭീകരാക്രമണത്തിൽ മുതലെടു ക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ശ്രമമെന്ന ആരോപണവുമായി ബിജെപി. മുൻ ജമ്മുകാശ്മീർ ഉപമുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് കവീന്ദർ ഗുപ്തയാണ് കെജ്രിവാളിന് മറുപടിയുമായി എത്തിയത്. ജമ്മുകശ്മീരിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. കശ്മീർ പണ്ഡിറ്റുകളുടെ രക്ഷകനാകാൻ കെജ്രിവാൾ ശ്രമിക്കേണ്ടെന്നും സ്വന്തം മന്ത്രിമാരെ ആദ്യം നന്നാക്കുകയാണ് വേണ്ടതെന്നും കവീന്ദർ ഗുപ്ത പരിഹസിച്ചു.
ജമ്മുകശ്മീരിലെ ജനത ഒന്നടങ്കം ഭീകരതയ്‌ക്കെതിരെ അണിനിരക്കുകയാണ്. പണ്ഡിറ്റുകളെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഏറ്റവും ഫലപ്രദമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഇിതിനിടെ പണ്ഡിറ്റുകളുടെ രക്ഷകനാകാൻ ശ്രമിക്കുന്ന കെജ്രി വാളിന് കേന്ദ്രസർക്കാറിനെ വിമർശിക്കാൻ യാതൊരു ധാർമ്മിക അവകാശവു മില്ലെന്നും കവീന്ദർ പറഞ്ഞു.
പണ്ഡിറ്റുകളോടുള്ള കെജ്രിവാളിന്റെ സ്‌നേഹപ്രകടനവും സഹതാപവും മുതലക്കണ്ണീർ ഒഴുക്കൽ മാത്രമാണ്. ജമ്മുകശ്മീരിലെ അവസ്ഥയെക്കുറിച്ച് കെജ്രിവാളിന് ഒരു ചുക്കും അറി യില്ല. ബിജെപി വിരോധം മാത്രമാണ് കെജ്രിവാളിന്റെ വാക്കുകളിലൂടെ പുറത്തു വരുന്നത്. ആത്മാർത്ഥമായി പണ്ഡിറ്റുകളെ രക്ഷിക്കാൻ കയ്യിൽ യാതൊരു അധികാരവുമില്ല. സ്വന്തം മന്ത്രിമാർ തന്നെ അഴിമതിയിൽ കുളിച്ചു നിൽക്കുന്നതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ മാത്ര മാണ് ശ്രമമമെന്നും കവീന്ദർ പറഞ്ഞു. കെജ്രിവാളിന്റെ ശബ്ദം പാകിസ്താനിന് നൽകുന്ന പിന്തുണയാണെന്നും രാജ്യദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കവീന്ദർ പറഞ്ഞു.
Comments