തിരുവനന്തപുരം : പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീം കോടതി വിധി സർക്കാർ ഉടൻ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം .ഇതിനായി സർവകക്ഷിയോഗവും എംപിമാരുടെ യോഗവും വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഉത്തരവ് പ്രദേശവാസികളുടെ ഉപജീവന മാർഗത്തെ ബാധിക്കും .
സംസ്ഥാനത്തെ 2.5 ലക്ഷം ഏക്കർ സ്ഥലത്ത് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും . ചെറുകിട കർഷകരെയാണ് തീരുമാനം കൂടുതൽ പ്രതിസന്ധിയിലാക്കുക. ക്വാറികളെ സംരക്ഷിക്കാനാണ് സർക്കാർ താൽപര്യം .ഇത് കർഷക താൽപര്യം ഹനിക്കപ്പെടും.ഇതിനെ മറികടക്കാൻ സർക്കാർ കേന്ദ്രത്തിൽ ഇടപെടണമെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കി എന്ന് സർക്കാർ പറയുന്നത് നുണയാണ് .പ്രകടനപത്രികയെ നാല് വിഭാഗങ്ങളായി തിരിച്ച് ഇക്കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും . രാജ്യത്തും സംസ്ഥാനത്തും വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ് . മൃദു ഹിന്ദുത്വ നിലപാട് കോൺഗ്രസിനില്ല.
കോൺഗ്രസിന്റെത് മതനിരപേക്ഷ നിലപാട് ആണ്. ഇത് ആദ്യമായി ആണ് ഉപതിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് .തൃക്കാക്കരയിൽ വിജയം കൈവരിച്ചതിന് പിന്നിൽ പാർട്ടിയുടെ കൂട്ടായപ്രവർത്തനമാണ് .ലോക കേരള സഭയിലെ അനാവശ്യ ചെലവുകൾ ഒഴിവാക്കണം . എടുത്ത തീരുമാനങ്ങളിലെ പുരോഗതി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments