തിരുവനന്തപുരം: വിദേശത്തു നിന്നും മുഖ്യമന്ത്രി കറൻസിയും ലോഹവും കടത്തിയെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്. പി.സി.ജോർജുമായി രണ്ട് മാസം മുൻപ് ഗുഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ഇന്നലെയാണ് കെ.ടി ജലീലിന്റെ പരാതിയിൽ സ്വപ്‌നയെയും പി.സി ജോർജിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിർണ്ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കെ ടി ജലീൽ പരാതി നൽകിയത്. ഈ കേസിൽ സ്വപ്‌ന ഒന്നാം പ്രതിയും, പി.സി ജോർജ് രണ്ടാം പ്രതിയുമാണ്. പി.സി. ജോർജുമായി ഗൂഢാലോചന നടത്തിയത് രണ്ട് മാസം മുൻപാണെന്നാണ് പോലീസിന്റെ എഫ് ഐആറിൽ പറയുന്നത്.
നിയമ വശങ്ങൾ ഏറെയുള്ള കേസിൽ ജലീലിന്റെ പരാതിയിൽ നിയമോപദേശം ലഭിച്ച ശേഷമാണ് ഇരുവർക്കുമെതിരെ കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. പരാതിയിൽ 153, 120 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നായിരുന്നു കെ ടി ജലീന്റെ പരാതി. സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
Comments