ഐസിസ് വിരുദ്ധ നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച തമിഴ്‌നാട്ടിലുടനീളം എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലുമാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ കാരക്കൽ, മയിലാടുതുറൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം എൻഐഎ സംഘങ്ങൾ സ്ഥലങ്ങൾ സന്ദർശിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് തിരച്ചിൽ, ഇതിന്റെ ഭാഗമായി ദേശീയ ഏജൻസി നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വ്യക്തികളുമായി ബന്ധപ്പെട്ട വസതികളിലും മറ്റ് സ്ഥലങ്ങളിലും എൻഐഎ ഉദ്യോഗസ്ഥർ എത്തുകയും പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.
സാദിഖ് ബാഷ ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ ഐഎസ് ബന്ധവുമായി എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സാദിഖ് ബാഷയ്‌ക്കെതിരെ ലോക്കൽ പോലീസ് ആദ്യം തീവ്രവാദ ബന്ധമുള്ള കേസ് രജിസ്റ്റർ ചെയ്തിരുന്നു, പിന്നീട് അത് എൻഐഎയുടെ ചെന്നൈ ബ്രാഞ്ച് ഏറ്റെടുത്തു. ദേശീയ ഏജൻസി അറസ്റ്റിലായവരെ തീവ്രവാദ ഫണ്ടിംഗ് കേസിൽ പ്രതിചേർത്തിരുന്നു. ഇതിനെതുടർന്നാണ് അവരുടെ വസതികളും ഓഫീസുകളും ഇപ്പോൾ പരിശോധന നടക്കുന്നത്.
കേസിൽ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റിൽ അറസ്റ്റിലായവർക്കുള്ള പങ്കും എൻഐഎ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷമാണ് തിരച്ചിൽ. ചെന്നൈ, മയിലാടുതുറൈ, കാരയ്‌ക്കൽ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികൾ. ഈ സ്ഥലങ്ങളിലാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്.
മെയ് മാസത്തിൽ മയിലാടുംതുറയിൽ ഐസിസ് ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മെയ് 26 ന് മയിലാടുംതുറയ്‌ക്ക് സമീപം നീഡൂരിൽ വെച്ച് എ മുഹമ്മദ് ആഷിഖ് (25) എന്ന പ്രതിയെ പിടികൂടിയിരുന്നു. ഇയാൾ 2018 ൽ ഐഎസിനോട് കൂറ് പുലർത്തിയിരുന്നതായും ഏതാനും നേതാക്കളെ ലക്ഷ്യമിട്ടുള്ള ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് ഇയാളെ അന്വേഷിക്കുന്നതായും എൻഐഎ അവകാശപ്പെട്ടു.
Comments