കാൺപൂർ: കാൺപൂരിൽ വർഗീയ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. കലാപകാരികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചു നിരത്തി. വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം സംഘർഷം നടന്ന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.
കാൺപൂർ അക്രമങ്ങളുടെ സൂത്രധാരൻ ഹയാത്ത് സഫർ ഹാഷ്മിയുടെ അടുത്ത അനുയായി മുഹമ്മദ് ഇഷ്താഖിന്റെ വീടും പോലീസ് ഇടിച്ചു നിരത്തി. ഇത് അനധികൃത നിർമ്മാണമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് പോലീസ് വ്യക്തമാക്കി. ജൂൺ 3ലെ കാൻപൂർ കലാപവുമായി ബന്ധപ്പെട്ട് ഹാഷ്മിക്ക് പുറമേ ജാവേദ് അഹമ്മദ് ഖാൻ, മുഹമ്മദ് റാഹിൽ, മുഹമ്മദ് സൂഫിയാൻ എന്നിവരെ ഹസ്രത്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാദ്ധ്യമ സംവാദത്തിനിടെ മുൻ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശം വളച്ചൊടിച്ചാണ് അക്രമികൾ കലാപം അഴിച്ചുവിട്ടത്. കേസിൽ ഗൂഢാലോചന നടത്തിയവർ ഉൾപ്പെടെ ഇരുനൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
Comments