ന്യൂഡൽഹി: പ്രവാചക നിന്ദയുടെ പേരിൽ ഡൽഹി ജമാ മസ്ജിദിന് മുൻപിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നിസ്‌ക്കാരത്തിന് ശേഷം മസ്ജിദിനുള്ളിൽ വർഗ്ഗീയ ലഹളയ്‌ക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
നിസ്‌ക്കാരത്തിന് ശേഷം ഇവർ മുഴക്കിയ മുദ്രാവാക്യം ആളുകളിൽ പ്രകോപനമുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തൽ. ഇതേ തുടർന്നാണ് മസ്ജിദിന് പുറത്ത് സംഘടിച്ചതും, കലാപ ശ്രമം നടത്തിയതും. മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്തുള്ള മുദ്രാവാക്യം ഏറ്റുവിളിച്ച നാല് പ്രദേശവാസികളെ തിരിച്ചറിഞ്ഞെന്നാണ് പോലീസ് അറിയിക്കുന്നത്.
ജമാ മസ്ജിദിന് മുൻപിൽ നടന്ന കലാപശ്രമത്തിന്റെ അന്വേഷണത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ജമാ മസ്ജിദിൽ സംഘടിച്ചവരിൽ ഭൂരിഭാഗവും പ്രദേശവാസികൾ അല്ല. ഇക്കാര്യത്തിൽ ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് പോലീസ് പ്രതികൾക്കെതിരെ കേസ് എടുത്തത്.
Comments