കൊച്ചി : എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ പി.എം അറസ്റ്റിൽ.സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണറാണ് അറസ്റ്റ് ചെയ്തത്.തുടർന്ന് ഇയാളെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാൻമാന്റ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.കൊച്ചി നോർത്ത് സ്റ്റേഷനിലെ കേസിൽ ആർഷോയുടെ ജാമ്യം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.2018 ൽ നിസാമുദ്ദീൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലാണ് അറസ്റ്റ് .
കേസിൽ ഹൈക്കോടതി വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് നിസാമുദ്ദീന്റെ പരാതിയിന്മേൽ ഹൈക്കോടതി ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുക്കാൻ എറണാകുളം എസ്പിക്ക് നിർദേശം നൽകുകയായിരുന്നു. അതേസമയം ആർഷോ ഒളിവിലാണെന്നാണ് പോലീസിന്റെ മറുപടിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സമര കേസുകളിലും നിരവധി സംഘർഷങ്ങളിലും പ്രതിയായ ഇയാൾ പിടികിട്ടാപ്പുള്ളിയാണെന്ന് കൊച്ചി പോലീസ് മുമ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.കൂടാതെ പ്രതിയായി ഇരിക്കെ
പാർട്ടി സമ്മേളനത്തിൽ വരെ പങ്കെടുത്ത ആർഷോയ്ക്ക് എതിരേ നിയമ നടപടി സ്വീകരിക്കണമെണ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
Comments