അയോദ്ധ്യ, പ്രയാഗ്, കാശി; ഹിന്ദു സ്വാഭിമാനം വീണ്ടെടുക്കാൻ മറാഠാ യോദ്ധാക്കൾ നടത്തിയ പോരാട്ടങ്ങളിലൂടെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യ, പ്രയാഗ്, കാശി; ഹിന്ദു സ്വാഭിമാനം വീണ്ടെടുക്കാൻ മറാഠാ യോദ്ധാക്കൾ നടത്തിയ പോരാട്ടങ്ങളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

ഹൈന്ദവ സ്വാഭിമാനത്തിന്റെ കുംഭഗോപുരങ്ങളായി ഭാരതഭൂമിയിൽ നിലനിൽക്കുന്ന ക്ഷേത്ര ഭൂമികകളാണ് അയോദ്ധ്യ, പ്രയാഗ്, കാശി എന്നിവ. സംസ്കാരത്തിന്റെ മസ്തകത്തിൽ പ്രഹരിക്കാൻ വൈദേശിക ആക്രമണകാരികൾ എക്കാലവും തിരഞ്ഞെടുത്തത് ക്ഷേത്രങ്ങൾ ആയിരുന്നു. ആക്രമണങ്ങളെയും ഉപജാപങ്ങളെയും അതിജീവിച്ച് ഹിന്ദുവിന്റെ കൈകളിലെത്തുക എന്ന ചരിത്ര നിയോഗത്തിന്റെ പൂർത്തീകരണമായാണ് അയോദ്ധ്യ കേസിലെ കോടതി വിധി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ, ആ നിയോഗ പൂർത്തീകരണത്തിലേക്ക് പൂർണ്ണമായും എത്തിപ്പെടാൻ ഇനിയും കാലം കാത്തുകിടക്കുന്ന ദേവഭൂമികളാണ് പ്രയാഗും കാശിയും.

പ്രാകൃതരായ ആക്രമണകാരികളിൽ നിന്നും കാലകാലങ്ങളായി ഈ അഭിമാന ദേശങ്ങൾ വീണ്ടെടുക്കാൻ അക്ഷീണം പ്രയത്നിച്ചവരായിരുന്നു മറാഠാ യോദ്ധാക്കൾ. ഹൈന്ദവ സ്വാഭിമാനം ഉയർത്തിപ്പിടിക്കാൻ ഈ യോദ്ധാക്കൾ തലമുറകളായി നടത്തി വന്ന പോരാട്ടങ്ങൾ ആവേശകരവും ഐതിഹാസികവുമാണ്.

1751-52 കാലഘട്ടത്തിൽ പഠാന്മാർക്കെതിരായ  യുദ്ധത്തിൽ സഫ്ദർ ജംഗിനെ സഹായിക്കുമ്പോൾ ഹോൽക്കർ മുന്നോട്ട് വെച്ച ആവശ്യം മൂന്ന് പുണ്യഭൂമികളും മടക്കി നൽകുക എന്നതായിരുന്നു. എന്നാൽ ഫത്തേഗഢ് യുദ്ധവിജയത്തിന് ശേഷവും നവാബ് ആവശ്യം അംഗീകരിക്കാൻ വൈമനസ്യം കാട്ടിയതോടെ മറാഠികൾ മറ്റൊരു പദ്ധതി തയ്യാറാക്കി. പഠാന്മാരെ പൂർണമായും ഉന്മൂലനം ചെയ്യാതെ, സഫ്ദർ ജംഗിന്റെ ഉദ്യമം അവർ വൈകിപ്പിച്ചു. പോരാട്ടത്തിന്റെ ആത്യന്തിക ലക്ഷ്യം ക്ഷേത്രഭൂമികളുടെ വീണ്ടെടുപ്പ് തന്നെയായിരുന്നു. ഈ കാലയളവിൽ നവാബിൽ നിന്നും വലിയ തോതിൽ കൈപ്പറ്റിയ സ്വത്തുക്കളും ഭൂമിയും പിൽക്കാല പോരാട്ടങ്ങൾക്കായി മറാഠാ യോദ്ധാക്കൾ കാത്തു വെച്ചു.

ഇക്കാലയളവിൽ പേഷ്വയുടെ ജനറൽമാരിൽ പ്രമുഖനായ മൽഹാർ റാവു ഹോൽക്കർ തന്റെ ശക്തമായ സൈന്യവുമായി കാശിയിലെത്തി. ഔറംഗസേബ് നിർമ്മിച്ച ഗ്യാൻവാപി പള്ളി തകർത്ത് പുരാതന ക്ഷേത്രം പുനർനിർമ്മിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, തദ്ദേശീയരായ ഹിന്ദുക്കൾ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഹോൽക്കർ മടങ്ങിപ്പോയാൽ ഔറംഗസേബ് തങ്ങളെ കൂട്ടക്കൊല ചെയ്യുമെന്ന അവർ ഭയപ്പെട്ടിരുന്നു.

ക്ഷേത്രങ്ങൾ വീണ്ടെടുക്കുക എന്നതിന് മറാഠാ യോദ്ധാക്കളെ പ്രേരിപ്പിച്ച കാരണങ്ങൾ രാഷ്‌ട്രീയവും മതപരവുമായിരുന്നു. എന്നാൽ തദ്ദേശീയ ജനതയുടെ രക്ഷയെക്കരുതി പലപ്പോഴും അവർക്ക് ആ ഉദ്യമങ്ങളിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു എന്നതാണ് വസ്തുതയെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

1759ൽ പേഷ്വ ബാലാജി റാവു ക്ഷേത്രങ്ങൾ വീണ്ടെടുക്കാൻ വീണ്ടും പദ്ധതി തയ്യാറാക്കി. ബനാറസും അയോദ്ധ്യയും അലഹാബാദും ഷൂജ ഉദ് ദൗളയിൽ നിന്നും വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. കാലാവസ്ഥ അനുകൂലമാകുന്നത് വരെ കാത്തിരിക്കാനും ഷൂജയെയും സുരാജ്മലിനെയും നജീബിനെതിരെ തിരിക്കാനും അദ്ദേഹത്തിന് രഹസ്യ സന്ദേശം ലഭിച്ചു. ഇവരിൽ ആർക്കും പരസ്പരം പ്രതിപത്തി ഉണ്ടാകാതിരിക്കാനും അതുവഴി മുഗളരെ അകറ്റി നിർത്താനും സാധിക്കും എന്ന് അവർ കണക്ക്കൂട്ടി.

മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാഠികളെ നയിച്ച സദാശിവ ഭാവുവിന്റെ ലക്ഷ്യവും ക്ഷേത്രങ്ങളുടെ വീണ്ടെടുപ്പ് തന്നെയായിരുന്നു. എന്നാൽ യുദ്ധത്തിൽ നേരിട്ട പരാജയം, പദ്ധതികളെ തകിടം മറിച്ചു. പത്ത് വർഷത്തിന് ശേഷം കരുത്താർജ്ജിച്ച് തിരിച്ചടിച്ചപ്പോഴേക്കും, ബ്രിട്ടീഷുകാർ ഇസ്ലാമിക ഭരണാധികാരികൾക്ക് മേൽ വിജയം വരിച്ചു കഴിഞ്ഞിരുന്നു.

മൽഹാർ റാവു ഹോൽക്കറിന്റെ അനന്തിരവളായിരുന്ന അഹല്യാഭായ് ഹോൽക്കറിന്റെ പങ്കും മറാഠാ യോദ്ധാക്കളുടെ ഉദ്യമത്തിൽ നിസ്തുലമായ സ്ഥാനം അർഹിക്കുന്നു. ഇന്ന് കാണുന്ന തരത്തിൽ കാശി വിശ്വനാഥ ക്ഷേത്രം 1780ൽ പണി കഴിപ്പിച്ചത് അഹല്യാഭായി ആയിരുന്നു. പുരി രാമചന്ദ്ര ക്ഷേത്രം, രാമേശ്വരം ഹനുമാൻ ക്ഷേത്രം, പാർളി വാജിനാഥിലെ വൈദ്യനാഥ ക്ഷേത്രം, അയോദ്ധ്യയിലെ സരയൂഘട്ട്, കേദാർനാഥ്, ഉജ്ജൈൻ എന്നിവയും അഹല്യാഭായിയുടെ അതുല്യ സംഭാവനകളാണ്. നിരവധി ആക്രമണങ്ങളെ അതിജീവിച്ചും നിലനിന്ന സോമനാഥ ക്ഷേത്രം 1783ൽ പുനർനിർമ്മിച്ചതും അഹല്യാഭായിയുടെ നേതൃത്വത്തിൻ കീഴിലായിരുന്നു.

തദ്ദേശീയരായ ഹിന്ദുക്കളുടെ  സുരക്ഷിതത്വത്തെ കരുതി മാത്രമാണ് മറാഠാ യോദ്ധാക്കൾ പലപ്പോഴും ക്ഷേത്രഭുമികളുടെ വീണ്ടെടുപ്പ് എന്ന ഉദ്യമത്തിൽ നിന്നും പിന്മാറിയത് എന്ന് ചരിത്രത്തിൽ നിന്നും ബോദ്ധ്യപ്പെടാവുന്ന വസ്തുതയാണ്. രാമജന്മഭൂമിയിൽ നൂറ്റാണ്ടുകൾക്കിപ്പുറം ക്ഷേത്രം ഉയരുമ്പോൾ, അയോദ്ധ്യ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വീണ്ടെടുപ്പ് നിതാന്ത ലക്ഷ്യമായി കൊണ്ടു നടന്ന മറാഠാ യുദ്ധവീരന്മാരുടെ പോരാട്ടങ്ങൾ കൂടിയാണ് ലക്ഷ്യം കാണുന്നത്.

Tags: Temples
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies