ആന്ധ്രാപ്രദേശ് :രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തെ വൈഎസ്ആർസിപി പിന്തുണയ്‌ക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ്ൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയാണ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മിൽ ചർച്ചകൾ നടന്നു. വൈഎസ്ആർസിപിയുടെ പിന്തുണ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ തെരഞ്ഞെടുപ്പിൽ മുന്നേറാൻ സഹായിക്കും.
വൈഎസ്ആർസിപിയുടെ പിന്തുണ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് എൻഡിഎയ്‌ക്ക് അനുകൂലമാകാനാണ് സാധ്യത.വൈഎസ്ആർസിപിയുടെ എംപി-എംഎൽഎ വോട്ടുകളുടെ മൂല്യം ഏകദേശം 80,000 ആണ്, എൻഡിഎയ്‌ക്ക് അവരുടെ നിർണായക സംഖ്യയ്‌ക്ക് പുറമെ 2000 വേട്ടുകൾ മാത്രം മതിയാകും.
അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനെ പിന്തുണയ്‌ക്കുന്നുവെന്നാണ് വിവരം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് , ആം ആദ്മി പാർട്ടി , ശിവസേന എന്നിവയാണ് ശരദ് പവാറിനെ തിരഞ്ഞെടുത്തത്.ഭാരതീയ ജനതാ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്‌ക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും തിരഞ്ഞെടുപ്പിനെക്കുറിച്ച് രാഷ്‌ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാൻ അധികാരം നൽകിയിട്ടുണ്ട്.കൂടാതെ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് , പ്രതിപക്ഷ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് എന്നിവർ ഘടകകക്ഷികളുമായി ചർച്ചകൾ നടത്തും.
ജൂലൈ 18 നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പിൽ എംപിമാരും എംഎൽഎമാരും അടങ്ങുന്ന 4,809 വോട്ടർമാർ വോട്ട് ചെയ്യും.
തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂൺ 15 ന് പുറപ്പെടുവിക്കുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആയിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ജൂലൈ 18 ന് വോട്ടെടുപ്പും ജൂലൈ 21 വോട്ടെണ്ണലും നടക്കും.
Comments