ഇസ്ലാമാബാദ്; പാകിസ്താനിൽ അപ്രതീക്ഷിതമായി നടക്കുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ തലപുകഞ്ഞ് ചൈന. കറാച്ചിയിൽ അദ്ധ്യാപകരെ കൊലപ്പെടുത്തിയ ബലൂച് ചാവേറാ ക്രമണമാണ് ചൈനയെ സൈനിക നീക്കത്തിന് പ്രേരിപ്പിക്കുന്നത്. പാക് സൈനികർക്കൊപ്പം ചൈനീസ് സൈനികരേയും ഇനി സുരക്ഷയ്ക്കായി രംഗത്തിറക്കാനാണ് തീരുമാനം.
പാകിസ്താനുമായി രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം തന്ത്രപ്രധാനമേഖലയിൽ ഇനി മുതൽ ചൈനയുടെ സൈനികരുമുണ്ടാകും. ഇരു സൈന്യവും ഒരുമിച്ച് സുരക്ഷാ ചുമതലയിൽ പ്രവർത്തിപ്പിക്കാനാണ് പ്രതിരോധ വകുപ്പുകൾ ധാരണയിലെത്തിയിട്ടുള്ളത്. നിലവിൽ നിർമ്മാണ മേഖലയിലും എംബസിയിലുമാണ് ചൈനീസ് സൈനികർ ഉള്ളത്. ഇനി ചൈനയുടെ എല്ലാ സ്ഥാപനങ്ങളിലും വാഹനങ്ങളുടേയും വിമാനങ്ങളുടേയും സുരക്ഷയിലും സ്വന്തം സൈനികരെക്കൂടി നിയോഗിക്കാനാണ് തീരുമാനം.
രണ്ടു വർഷം മുമ്പ് ചൈനയുടെ 9 എഞ്ചിനീയർമാർ ഡാം നിർമ്മാണ മേഖലയിലേക്കുള്ള യാത്രയിൽ താലിബാൻ ഭീകരരുടെ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കറാച്ചിയിലെ കൺഫ്യൂഷ്യസ് കോളേജിന് മുന്നിലാണ് ബലൂച് വനിതാ ചാവേർ സ്വയം പൊട്ടിത്തെറിച്ച് മൂന്ന് ചൈനീസ് അദ്ധ്യാപകർ കൊല്ലപ്പെടുത്തിയത്.
ബലൂച് മേഖല ചൈനയ്ക്ക് തീറെഴുതിക്കൊടുത്തുകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പാകിസ്താൻ നടത്തുന്നത്. തങ്ങളുടെ ഭൂവിഭാഗത്തെ കയ്യടക്കുന്ന വിദേശ ശക്തിക്കെതിരെ ബലൂചുകൾ പോരാടുകയാണ്. പാകിസ്താന്റേയും ചൈനയുടേയും അടിച്ചമർത്തൽ നയങ്ങൾക്കെതിരെയാണ് ബലൂച് ജനത സ്വയം പ്രതിരോധിക്കുന്നത്. മികച്ച വിദ്യാഭ്യാസം പശ്ചാത്തലമുള്ള കുടുംബത്തിലെ വീട്ടമ്മയായ സ്ത്രീയാണ് ചാവേറായി രംഗത്തെത്തി യതെന്നത് പാകിസ്താനേയും ചൈനയേയും ഒരുപോലെയാണ് ഞെട്ടിച്ചത്.
Comments