ലക്നൗ: യുപിയിൽ വീണ്ടും മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്ത് ജനകീയ മുഖമായി മാറിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. അതിനിടെ യോഗിയുടെ ചിത്രം നെഞ്ചിൽ പച്ചക്കുത്തി ശ്രദ്ധേയനായിരിക്കുകയാണ് ഒരു യുവാവ്. 23കാരനായ യമീൻ സിദ്ദിഖി എന്ന മുസ്ലീം യുവാവിന്റെ നെഞ്ചിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തിയിരിക്കുകയാണ്.
യോഗിയാണ് തന്റെ റോൾ മോഡലെന്ന് യുവാവ് പറയുന്നു. ഈ മാസം ആദ്യം യോഗിയുടെ ജന്മദിനത്തിലാണ് പച്ചകുത്തിയത്. യോഗിയ്ക്കുളള തന്റെ ജന്മദിന സമ്മാനമായാണ് യുവാവ് പച്ചക്കുത്തലിനെ വിശേഷിപ്പിക്കുന്നത്. ഫറൂഖാബാദ്, മെയിൻപുരി ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന സിദ്ദിഖിക്ക് ഇവിടെ ഒരു ഫുട്വെയർ വ്യവസായം നടത്തുന്നുണ്ട്.
ടാറ്റൂ ചെയ്തതു മുതൽ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും തനിക്ക് ഒരുപാട് അപവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ താൻ അസ്വസ്ഥനല്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.”യോഗി ആദിത്യനാഥിനെ കണ്ട് ടാറ്റൂ കാണിക്കണമെന്നാണ് തന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹവും ബഹുമാനവുമുണ്ട്.
അധികാരത്തിൽ വന്നതിന് ശേഷം അദ്ദേഹം ഉത്തർപ്രദേശിനെ മാറ്റിമറിച്ചു. ആരോടും വിവേചനമില്ല, ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കുന്നു,” സിദ്ദിഖ് പറയുന്നു. ജ്ഞാൻവാപി പള്ളി, മഥുര ഈദ്ഗാഹ് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നാണ് ഈ യുവാവിന്റെ പക്ഷം.
Comments