ശ്രീനഗർ: വിഗ്രഹാരാധനയെയും ഹിന്ദുക്കളെയും അധിക്ഷേപിച്ച് കശ്മീരിലെ രാഷ്‌ട്രീയ പ്രവർത്തകയായിരുന്ന മിർ ഷഫീഖ. നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച ഇവർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അധിക്ഷേപിച്ചു.
ട്വിറ്റർ വീഡിയോയിലൂടെയാണ് ഷഫീഖ അധിക്ഷേപ പരാമർശവുമായി രംഗത്തുവന്നത്. ഖുർആനിലെ ഓത്തുകൾ ഏറ്റവും ശക്തിയേറിയതാണെന്ന് പറഞ്ഞ് ഇസ്ലാം മതത്തെ വാനോളം പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട്. ഇസ്ലാമിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ശ്രമിക്കുന്നവർ സ്വയം ഇല്ലാതാകും. നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാം, കൊല്ലാം. എന്നാൽ പ്രവാചകനെ നിന്ദിച്ചാൽ അത് സഹിക്കാൻ കഴിയില്ല. തങ്ങൾ വിഗ്രഹ ആരാധന നടത്താറില്ല. വിഗ്രഹാരാധന തെറ്റാണെന്നാണ് ഹിന്ദുക്കളോട് പറയാനുള്ളത്. വിഗ്രഹങ്ങൾ സിമന്റുകട്ടകൾ ആണ്. ഈ സിമന്റുകട്ടകളെയാണോ നിങ്ങൾ ആരാധിക്കുന്നത് എന്നും ഷഫീഖ പരിഹസിച്ചു.
അള്ളാഹുവിൽ വിശ്വസിക്കുന്നവർക്ക് ഒന്നിനെയും പേടിക്കാനില്ല. അള്ളാഹു തങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഭീകരൻ ആണ് യോഗി ആദിത്യനാഥ്. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് യോഗി ആദിത്യനാഥ് വിലക്കേർപ്പെടുത്തി. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ തൂക്കിലേറ്റണമെന്നും ഷഫീഖ പറഞ്ഞു.
ബിജെപി പ്രവർത്തകയായിരുന്ന മിർ ഷഫീഖ അടുത്തിടെ പാർട്ടി വിട്ടിരുന്നു. വീഡിയോ ഇവർ സ്വയം ചിത്രീകരിച്ചതാണോ മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
Comments