ന്യൂഡൽഹി: ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് മറുപടിയുമായി കേന്ദ്രം. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് ഇന്ത്യയിലെ യുവാക്കൾക്ക് നൽകുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ഈ വർഷം റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി ഉയർത്തിയത് നിരവധി യുവാക്കൾക്ക് അഗ്നിവീരന്മാരാകാനുള്ള സാധ്യത തുറക്കുമെന്നും യുവാക്കൾ തയ്യാറാി ഇരിക്കാനും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളുടെ ശോഭനമായ ഭാവിയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ് അഗ്നിപഥ്. പദ്ധതി നടപ്പിലാക്കുന്ന നരേന്ദ്രമോദിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദി പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷമായി കൊറോണ കാരണം സൈനിക റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ സൈന്യത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് പദ്ധതി ൽകുന്നതെന്ന് അമിത്ഷാ വ്യക്തമാക്കി.
പദ്ധതിക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും ആസൂത്രിത പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് പദ്ധതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
Comments