ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വകവരുത്തി സുരക്ഷാസേന. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഭീകരരെ വധിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അനന്ത്‌നാഗിലെ കോകെർനാഥ് ഏരിയയിലെ ഹംഗാൽഗുണ്ടിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു.
ഹിസ്ബുൾ ഭീകരരായ ജുനൈദ്, ബാസിത് ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2021-ൽ ബിജെപി സർപഞ്ച് ആയിരുന്ന ഗുലാം റസൂൽ ദാറിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനന്ത്‌നാഗിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപങ്കുവഹിച്ച ഭീകരനാണ് സൈന്യം വകവരുത്തിയ ബാസിത് ഭട്ട് എന്നും പോലീസ് പറഞ്ഞു.
2021 ഓഗസ്റ്റ് ഒമ്പതിനായിരുന്നു ബിജെപി സർപഞ്ചായ ഗുലാം റസൂൽ ദാറും ഭാര്യയും കൊല്ലപ്പെട്ടത്. ഇരുവരും താമസിച്ചിരുന്ന വീട്ടിൽ കയറി ഭീകരർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു സൈന്യം വകവരുത്തിയ ബാസിത് ഭട്ട്.
Comments