കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ അഗ്നിപഥിന്റെ മികച്ച ഭാവിയ്ക്ക് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് കാർഗിൽ അവലോകന സമിതി. രാജ്യത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് നിരവധി നിർദ്ദേശങ്ങളാണ് കാർഗിൽ അവലോകന സമിതി മുന്നോട്ട് വെച്ചത്. അവയിൽ ചിലത് ഇതിനകം തന്നെ കേന്ദ്രസർക്കാരും പ്രതിരോധ മന്ത്രാലയവും നടപ്പിലാക്കിയിട്ടുണ്ട്. സൈന്യത്തിൽ യുവാക്കളും ആരോഗ്യമുള്ളവരെയും നിലനിർത്താൻ ഹ്രസ്വകാലത്തേക്ക് സൈനികരെ റിക്രൂട്ട് ചെയ്യാനും പെൻഷൻ തുകയിൽ രാജ്യത്തിന് ലാഭം തക ലാഭിക്കാനും കാർഗിൽ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇന്ത്യൻ സൈന്യവും മൂന്ന് വർഷത്തെ സേവന പദ്ധതി നിർദ്ദേശിച്ചിരുന്നു.
സൈനികരുടെ ശരാശരി പ്രായം കുറയ്ക്കണമെന്നതാണ് കാർഗിൽ അവലോകന സമിതി പ്രധാന ശുപാർശകളിലൊന്ന്. സൈന്യം എക്കാലവും ഉറച്ചതായിരിക്കണമെന്നും അതിനാൽ സൈന്യത്തിൽ യുവാക്കളുടെ എണ്ണം വർദ്ധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആംഡ് ഫോഴ്സ്, പാരാ മിലിട്ടറി ഫോഴ്സ്, സെൻട്രൽ പോലീസ് ഫോഴ്സ് എന്നിവയിലേയ്ക്കും യുവാക്കളുടെ എണ്ണം വർദ്ധിക്കണെമെന്ന് കമ്മറ്റി ശുപാർശ ചെയ്യുന്നു. രാജ്യം അഭിമുഖീകരിക്കുന്ന യുദ്ധം ഭീകരവാദവും നേരിടണമെങ്കിൽ പുതിയ സാഹചര്യത്തിൽ പാരാ മിലിട്ടറി സേനയുടെ കടമയും ചുമതലകളും പുനർസംഘടിപ്പിക്കേണ്ടതുണ്ടെന്നും സൈനികർക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നൽകി തീവ്രവാദ ഭീഷണികളെ നേരിടാൻ കൂടുതൽ സജ്ജരാക്കണമെന്നും സായുധ സേനകൾക്കും അർദ്ധ സൈനിക സേനകൾക്കും സെൻട്രൽ പോലീസ് സേനയ്ക്കും ഒരു പുതിയ യുവാക്കളും പ്രവർത്തിപരിചയമുള്ളവരെയും സംയോജിപ്പിച്ചുകൊണ്ടുള്ള സംഘം ആവശ്യമെന്നും കമ്മറ്റി ശുപാർശ ചെയ്തു.
സൈന്യം എല്ലായ്പ്പോഴും ശക്തമായി നിലനിൽക്കേണ്ടതുണ്ട്. അതിനാൽ 1976 മുതലുള്ള നയം മാറ്റി 17 വർഷത്തെ സർവ്വീസ് എന്നത് മാറ്റി ഏഴ് മുതൽ പത്ത് വർഷത്തേക്ക് എന്ന രീതിയിൽ ചുരുക്കണമെന്നും, അതിനുശേഷം ഈ ഉദ്യോഗസ്ഥരെ സൈനിക സേവനത്തിൽ നിന്ന് വിട്ടയക്കുന്നതാണ് നല്ലതെന്ന് കമ്മറ്റി പറയുന്നു. അവരെ സാധാരണ പോലീസ് സേനകളിലേയ്ക്ക് നിയമിക്കാമെന്നും നിർദ്ദേശം നൽകുന്നു. ഇത് കരസേനയുടെയും പാരാ മിലിട്ടറി സേനയുടെയും പ്രായപരിധി കുറയ്ക്കുമെന്നും പെൻഷൻ ചെലവുകൾ മറ്റ് ജീവിത ചിലവുകൾ എന്നിവയ്ക്ക് രാജ്യത്തിന് ചിലവാകുന്ന അളവറ്റ തുകയിൽ കുറവ് വരുത്തുമെന്നും കമ്മറ്റി നിരീക്ഷിക്കുന്നു.
1999-2000 ലെ സൈനിക പെൻഷൻ ബിൽ 6,932 കോടി രൂപ ശമ്പള ബില്ലിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗമായിരുന്നുവെന്നും അത് ഓരോ വർഷവും കുത്തനെ ഉയരുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രതിരോധ ബജറ്റിന്റെ ഏകദേശം 25% പെൻഷൻ നൽകാൻ മാത്രം ചെലവഴിക്കുന്നു. പെൻഷനുവേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ആധുനിക ആയുധങ്ങളും ഉപകരണ സംവിധാനങ്ങളും വാങ്ങുന്നതുൾപ്പെടെയുള്ള സായുധ സേനയുടെ നവീകരണത്തിനെ കാര്യമായി ബാധിക്കുമെന്നും സമിതി പറയുന്നു. പ്രതിരോധത്തിനുള്ള വിഹിതം വർദ്ധിപ്പിക്കേണ്ടതില്ല, പകരം നവീകരണത്തിനുള്ള ചെലവ് വർദ്ധിപ്പിക്കുന്നതിന് സർക്കാർ മറ്റൊരു മാർഗം കണ്ടെത്തണമെന്ന് കമ്മിറ്റി പറഞ്ഞു. ജിഡിപിയുടെ ഒരു ശതമാനം വിഹിതവും പ്രതിരോധത്തിന് നൽകണമെന്ന് വാദിക്കാൻ കമ്മിറ്റി ആഗ്രഹിക്കുന്നില്ലെന്നും ബന്ധപ്പെട്ട വകുപ്പുകളുമായും പ്രതിരോധ സേവനങ്ങളുമായും കൂടിയാലോചിച്ച് തീരുമാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കാർഗിൽ അവലോകന സമിതി മുന്നോട്ട് വെച്ച ഈ ശുപാർശകൾ അഗ്നിപഥ് പദ്ധതി ഉൾക്കൊള്ളുന്നു. ഈ പദ്ധതിക്ക് കീഴിൽ 17½ വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളെ സൈനികരായി നിയമിക്കും. അവർ 4 വർഷം മാത്രമേ സേവനമനുഷ്ഠിക്കുന്നുള്ളു. അതിനാൽ സൈന്യത്തിൽ നിന്ന് വിരമിക്കുന്നതിന്റെ പരമാവധി പ്രായം 25 വയസ്സായിരിക്കും. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന 25% അഗ്നിവീരന്മാരെ സാധാരണ കമ്മീഷനിലേക്ക് മാറ്റു. അവർക്ക് ഉയർന്ന റാങ്കുകളിലേക്ക് സ്ഥാനക്കയറ്റം നൽകും. ബാക്കി 75% പേർക്ക് സർക്കാർ, പൊതുമേഖലാ ജോലികളിൽ മുൻഗണന നൽകും. സംസ്ഥാന പോലീസ് സേനകളിലേക്കും കേന്ദ്ര സായുധ പോലീസ് സേനകളിലേക്കുമുള്ള ഒഴിവുകളും ഇതിൽപ്പെടുന്നു. സൈന്യത്തിൽ പരിശീലനം നേടിയ യുവാക്കൾ പോലീസ് സേനകളിൽ ജോലി ചെയ്യുന്നതോടെ പോലീസിന്റെയും പാരാ മിലിട്ടറി സേനയുടെയും പ്രവർത്തനക്ഷമത വർദ്ധിക്കും.
Comments