എറണാകുളം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മോൺസൺ മാവുങ്കലിനെ ചോദ്യം ചെയ്തു. എൻഫോഴ്‌സ്‌മെന്റാണ് ചോദ്യം ചെയ്തത്. വിയ്യൂർ ജയിൽ ആയിരുന്ന മോൻസനെ കൊച്ചിയിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്. മോൻസണിന് എതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെയ ക്രൈം ബ്രാഞ്ചും ചോദ്യം ചെയ്തിരുന്നു.
പ്രധാനമായും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ആണ് മോൻസന്റെ പക്കൽ നിന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. മോൻസന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്.
മോൻസണിന് എതിരായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ നേരെത്തെ ചോദ്യം ചെയ്യലിന്നായി ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.
എന്നാൽ വിദേശത്താണെന്ന കാരണം ചൂണ്ടികാണിച്ച് അനിത പുല്ലയിൽ ചോദ്യം ചെയ്യലിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇരയാണെന്ന് അറിയാതെയാണ് പേര് വെളിപ്പെടുത്തിയതെന്നാണ് അനിത ക്രൈംബ്രാഞ്ചിൻ നൽകിയ വിശദീകരണം. ഇവരുടെ മൊഴി പരിശോധിച്ച് വരികയാണ്.
Comments