ന്യൂഡൽഹി: ലക്ഷക്കണക്കിന് യുവാക്കളുടെ സൈനികസേവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും..ഓഗസ്റ്റ് പകുതിയോടെ ആദ്യ റിക്രൂട്ട്‌മെന്റ് റാലി നടക്കുമെന്നും സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി വ്യക്തമാക്കി
കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലുമായി പരീശലനം തുടങ്ങും. വ്യോമസേനയിൽ അഗ്‌നിപഥ് രജിസ്‌ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തും. നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്‌മെൻറ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും. അഗ്‌നിപഥ് പദ്ധതി വഴി കപ്പലുകളിലേക്കും വനിതകളെ നിയമിക്കും. വനിതകളെ സെയിലർമാരായി നിയമിക്കുമെന്നാണ് വിവരം.
സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാന ലക്ഷ്യം.65 ശതമാനം പേർ 35 വയസിന് താഴെയുള്ള രാജ്യത്ത് സേനയും ചെറുപ്പമാകണം.കാർഗിൽ യുദ്ധം ശേഷം തുടങ്ങിയ ചർച്ചയാണിതെന്ന് സേന വ്യക്തമാക്കി. 46,000 പേരെ എടുക്കുന്നത് പ്രതിവർഷം മാത്രമാണ്. പിന്നീടത് പ്രതിവർഷം 60,000 മുതൽ 1.25 ലക്ഷം വരെയാകും. രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ലാത്തതിനാൽ പദ്ധതിയ്‌ക്ക് നല്ല അവസരമാണെന്ന് സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി വ്യക്തമാക്കി.
സൈനികസേവനത്തിനിടെ വീരമൃത്യുവരിച്ചാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും.അഗ്നിവീറുകൾക്കുള്ള സംവരണം, അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നടപ്പാക്കിയതല്ല. അപേക്ഷകർ ഒരു തരത്തിലുമുള്ള അക്രമ പ്രവർത്തനങ്ങളിലും ഉള്‍പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണം. പോലീസ് പരിശോധന പൂര്‍ത്തിയാവാത്ത ഒരാള്‍ക്കും സേനയുടെ ഭാഗമാകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments