ലക്‌നൗ : ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയില്ലെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ ബറേലി ഷെരീഫ് ഹസ്രത്ത് മൗലാനാ തൗഖീർ അഹമ്മദ് റാസ ഖാൻ. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ വേണമെങ്കിൽ ഐക്യരാഷ്‌ട്ര സഭയെ സമീപിക്കുമെന്ന് റാസ ഖാൻ പറഞ്ഞു. പ്രവാചക നിന്ദയാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെയും വിവാദ പരാമർശം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി കൽമ സൂക്തങ്ങൾ വായിക്കണമെന്നാണ് റാസ ഖാൻ പറഞ്ഞത്.
ഇന്ത്യയുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ഒട്ടും പ്രതീക്ഷയില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, ജില്ലാ ഭരണകൂടത്തെയോ, ഗവർണറേയോ, സർക്കാരിനെയോ സമീപിക്കില്ല. നേരെ ഐക്യരാഷ്‌ട്ര സഭയിലാകും രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങൾ ഉയർത്തുക എന്നാണ് റാസ ഖാൻ പറഞ്ഞത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഖാൻ പുകഴ്‌ത്തി. യോഗി ഭരണത്തിൽ താത്പര്യമില്ലെങ്കിലും അദ്ദേഹം രാജ ധർമ്മമാണ് നടപ്പിലാക്കുന്നത് എന്നായിരുന്നു പരാമർശം. അയോദ്ധ്യയിൽ മുസ്ലീങ്ങളെ അപമാനിക്കുന്നവർക്കെതിരെ യോഗി ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റാസ ഖാൻ കൂട്ടിച്ചേർത്തു.
പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് നൂപുർ ശർമ്മയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും റാസ ഖാൻ ആവശ്യപ്പെട്ടു.
Comments