പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ മറവിൽ രാജ്യവ്യാപകമായി ഒരു വിഭാഗം അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാർ അക്രമം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കലാപകാരികളെ റിക്രൂട്ട്‌മെന്റുകളിൽ പരിഗണിക്കില്ലെന്ന് ഇന്നലെ സൈനിക നേതൃത്വവും വ്യക്തമാക്കിയിരുന്നു.

ജൂൺ 14 നാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. 17.5 വയസ്സ് മുതൽ 21 വയസ്സ് വരെ യുവാക്കൾക്ക് രാജ്യസേവനം നടത്താൻ അവസരം നൽകുന്ന പദ്ധതിയാണിത്. ജോലിക്ക് കയറുന്ന മാസം മുതൽ 30,000 രൂപ ശമ്പളം, പ്രതിവർഷം 10 ശതമാനം വർദ്ധന, നാലാം വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ പ്രതിമാസം നാല്പതിനായിരം രൂപ, മറ്റാനുകൂല്യങ്ങൾ. നാല് വർഷത്തിന് ശേഷം 25 ശതമാനം സൈനികർക്ക് സേനയിൽ തുടരാനുള്ള അവസരവും ഒരുക്കുമെന്നാണ് പ്രഖ്യാപനം.

എന്നാൽ ഇതിനെതിരെ അക്രമികൾ രാജ്യവ്യാപകമായി പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു. പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും ഇതിന് ചുക്കാൻ പിടിച്ചുകൊണ്ട് മുന്നിൽ നിന്നു. സൈനിക ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇവർക്കിടയിലേക്ക് അക്രമികളെ കയറ്റി വിട്ടാണ് കലാപശ്രമം നടന്നത്. ബീഹാറിൽ നിന്നും പൊട്ടിപ്പുറപ്പെട്ട അക്രമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. റെയിൽവേ സ്‌റ്റേഷനുകളിൽ കയറി അക്രമം നടത്തിയ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു, കടകൾ തല്ലത്തകർത്തു, സ്റ്റേഷൻ കൊള്ളയടിച്ചു. പദ്ധതി ഉടൻ നിർത്തലാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

യുപിയിലും, ഡൽഹിയിലും ഹരിയാനയിലും സെക്കന്തരാബാദിലും സമാനമായ രീതിയിൽ അക്രമകൾ നടന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. എന്നാൽ പദ്ധതിയിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലുറച്ചുനിന്നു കേന്ദ്ര സർക്കാർ.

പ്രതിഷേധം കനത്തതോടെ അഗ്നിപഥ് പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും വിവരിച്ചുകൊണ്ട് സൈനിക വൃത്തങ്ങളും നേതാക്കളും രംഗത്തെത്തിയെങ്കിലും ഇതിനൊന്നും ചെവികൊടുക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. ഇതോടെ കലാപകാരികൾക്ക് പ്രവേശനം നൽകില്ലെന്നും പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ സൈനിക നേതൃത്വം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഈ ഉറച്ച നിലപാടുകൾ വ്യക്തമാക്കിയത്.

വാർത്താ സമ്മേളനത്തിൽ റിക്രൂട്ട്‌മെന്റ് തീയതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം, പദ്ധതിയിലൂടെ യുവാക്കൾക്ക് ലഭിക്കുന്ന അവസരങ്ങളും സൈനിക മേധാവികൾ വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങാൻ ആരംഭിച്ചത്. അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ അഗ്നിവീരന്മാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനോടൊപ്പം നാല് വർഷത്തെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് അസം റൈഫിൾസിലും കേന്ദ്ര സേനയിലും പത്ത് ശതമാനം സംവരണവും ഏർപ്പെടുത്തി. അഗ്നിവീരന്മാർക്ക് തൊഴിലവസരം ഉറപ്പ് നൽകിക്കൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി.

ഇതിനിടെ ഇന്ന് രാജ്യവ്യാപക ബന്ദിനും അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും ആഹ്വാനം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നാണ് ഈ ആഹ്വാനം പ്രചരിച്ചത്. കലാപങ്ങളിലും അക്രമങ്ങളിലും പങ്കുണ്ടെന്ന് വ്യക്തമായ 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ആഭ്യന്തരമന്ത്രാലയം നിരോധിക്കുകയും ചെയ്തിരുന്നു. മിലിട്ടറി കോച്ചിംഗ് സെന്ററുകളാണ് യുവാക്കളെ അക്രമങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ആദ്യം തന്നെ സൂചനകൾ ലഭിച്ചിരുന്നു.

കലാപനീക്കത്തെ ആളിക്കത്തിക്കുന്ന പ്രതികരണങ്ങളാണ് രാജ്യത്തെ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ നടത്തിയത്. ട്വിറ്ററിലൂടെയും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും രാഹുൽ ഗാന്ധിയും പ്രിയങ്കയുമൊക്കെ പദ്ധതിക്കെതിരെ നിരന്തരം പ്രതികരണങ്ങൾ നടത്തി എരിതീയിൽ എണ്ണ പകരാൻ ശ്രമിച്ചിരുന്നു. രാജ്യമൊട്ടാകെ കലാപശ്രമം നടത്തിയ 1000 ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2000 കോടിയുടെ നഷ്ടമാണ് റെയിൽവേയ്‌ക്ക് ഉണ്ടായിരിക്കുന്നത്.

Tags: ProtestviolenceAgnipathAgniveers
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies