മഥുര:പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ പിടിയിൽ. ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിന്റെ ദേഷ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം. പെൺകുട്ടിയെ അക്രമത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും പരിക്കേറ്റു. ഉത്തർപ്രദേശ് മുസഫനഗർ സ്വദേശിയായ കൗമാരക്കാരനാണ് പ്രതി
ഹൈവേ പോലീസ് സ്റ്റേഷൻ പരിധിയിലെ നഗ്ല ബോഹ്റ ഗ്രാമത്തിൽ ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വിവാഹ ക്ഷണക്കത്തുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പ്രതി. കത്ത് സ്വീകരിക്കാൻ പെൺകുട്ടി അടുത്തെത്തിയപ്പോൾ പ്രതി കുത്തുകയായിരുന്നു.
തടയാനെത്തിയ അമ്മ സുനിതയെയും രവി ആക്രമിച്ചു. പിന്നീട് കത്തി ഉപയോഗിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതായും പോലീസ് പറഞ്ഞു. ഫേസ്ബുക്കിൽ തന്റെ സൗഹൃദ അഭ്യർത്ഥന സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രതി മകളെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് തേജ്വീർ സിംഗ് പരാതിയിൽ ആരോപിക്കുന്നു. സുനിതയും പ്രതിയും ചികിത്സയിലാണെന്ന് പോലീസ് വ്യക്തമാക്കി.
Comments