തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 87.94 ശതമാനമായിരുന്നു. ഇത്തവണ നാല് ശതമാനം വിജയം കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഏറ്റവും കൂടുതൽ വിജയശതമാനം (87.79) കോഴിക്കോട് ജില്ലയിലാണ്. വയനാട് ജില്ലയിലാണ് (75.07) ഏറ്റവും കുറവ് വിജയശതമാനം. 78 സ്‌കൂളുകൾ നൂറുമേനി വിജയം നേടി. കഴിഞ്ഞ വർഷം 136 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (4283 പേർ) എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്.
3,61,091 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 3,02,865 പേർ വിജയിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 27 ആണ്. സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്നിവയ്‌ക്ക് ജൂൺ 25നുള്ളിൽ അപേക്ഷിക്കേണ്ടതാണ്. തുടർന്ന് പരീക്ഷ ജൂലൈ 25 മുതൽ ആരംഭിക്കും.
ഉച്ചയ്‌ക്ക് 12 മണി മുതൽ പ്ലസ് ടു ഫലം വെബ്‌സൈറ്റുകളിൽ ലഭ്യമാകും.
www.dhsekerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in, www.keralaresults.gov.in
Comments