കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി താലിബാൻ വിദേശ സഹായവും തേടിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലും പ്രദേശത്തെ സുരക്ഷിത കേന്ദ്രത്തിലും എത്തിച്ചാണ് ചികിത്സ നൽകുന്നത്.
അഫ്ഗാനിലെ പാക് അതിർത്തിയ്‌ക്ക് സമീപമുള്ള പക്ട്ടിക പ്രവിശ്യയിൽ പുലർച്ചെയോടെയാണ് ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും നിലം പതിച്ചു. 10 കിലോ മീറ്റർ ചുറ്റളവിലാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
Comments